കോവിഡ് യു.എസില്‍ ഒരു ലക്ഷം പേരുടെ ജീവനെടുത്തു.

കോവിഡ് മഹാമാരിയിൽ യു.എസില്‍ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,00,579 പേരാണ് ഇതിനകം യു.എസില്‍ കോവിഡ് മൂലം മരണമടഞ്ഞത്. 11,44,727 പേര്‍ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതില്‍ 17,158 പേരുടെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 479,969 പേരാണ് രോഗമുക്തി നേടിയത്. ലോകത്താകമാനം കോവിഡ് മരണം മൂന്നര ലക്ഷം കടന്നു. 352,168 പേര്‍ക്കാണ് ലോകത്ത് മഹാമാരിമൂലം ഇതിനകം ജീവന്‍ നഷ്ടമായത്.
ന്യൂയോര്‍ക്ക് നഗരത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരിച്ചത്. 29,451 ആളുകളാണ് ന്യൂയോര്‍ക്കില്‍ മാത്രം മരിച്ചത്. ന്യൂജേഴ്സി (11,197), മസാചുസെറ്റ്സ് (6473), പെന്‍സില്‍വാനിയ (5194), മിഷിഗണ്‍ (5266), കാലിഫോര്‍ണിയ (3852), കണക്റ്റികട്ട് (3769) എന്നിങ്ങനെയാണ് മറ്റ് സ്റ്റേറ്റുകളിലെ മരണനിരക്ക്. അതേ സമയം 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിക്കുന്ന രാജ്യമായി ബ്രസീല്‍ മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം 807 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. നേരത്തെ 620 പേര്‍ മരിച്ച യു.എസിലായിരുന്നു ഒരുദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ യു.എസിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍. 392,360 കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24,549 പേര്‍ ഇതിനകം മരിച്ചു.