
ന്യൂയോര്‍ക്ക്: 12000 ജീവനക്കാരെ പിരിച്ചുവിടുമെന്നറിയിച്ച് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റ്. കമ്പനിയില്‍ ജോലിചെയ്ത് വരുന്ന ജീവനക്കാരില്‍ ആറ് ശതമാനം പേരെ പിരിച്ച് വിടുമെന്നാണ് അറിയിച്ചിരിക്കുന്നത്. മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെയാണിപ്പോള്‍ ഗൂഗിളും കൂട്ട പിരിച്ചുവിടലിലേക്ക് കടന്നിരിക്കുന്നത്.
കൊവിഡ് മഹാമാരി സമയത്ത് മറ്റു ടെക് കമ്പനികൾ നടത്തിയതുപോലുള്ള ഒരു സാമ്പത്തിക മുന്നേറ്റമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും സുന്ദർ പിച്ചൈ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷം കമ്പനിക്ക് മുന്നേറ്റമുണ്ടായെങ്കിലും അത് ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിൽ നിന്നും വ്യത്യസ്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള തലത്തിലാണ് പിരിച്ചുവിടൽ എങ്കിലും യുഎസ് ജീവനക്കാരെയാണ് നടപടി ആദ്യം ബാധിക്കുക. മറ്റ് ശാഖകളിൽ സമയമെടുത്താകും പിരിച്ചു വിടൽ നടത്തുക.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഷെയര്‍ചാറ്റിലും കൂട്ട പിരിച്ചു വിടല്‍ ഉണ്ടാകുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനി അറിയിച്ചിരുന്നു. 20 ശതമാനം ജീവനക്കാരെയാണ് ഷെയര്‍ചാറ്റ് പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ അഞ്ഞൂറോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള തീരുമാനമെടുത്തത് വളരെ ആലോചനകള്‍ക്ക് ശേഷമാണെന്നും കഴിഞ്ഞ ആറ് മാസമായി ചെലവുകള്‍ വെട്ടികുറയ്ക്കുകയാണെന്നും ഷെയര്‍ചാറ്റ് അറിയിച്ചിരുന്നു.
Post Your Comments