പുനെയിൽ കോവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രമായ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ തീപിടിത്തം

പുനെ / ഇന്ത്യയിലെ കോവിഡ് വാക്സിന്‍ നിര്‍മാണ കേന്ദ്രമായ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ വൻ തീപിടിത്തം. കൊവിഡ് പ്രതിരോധ വാക്സിനായ കൊവിഷീൽഡിന്റെ ഉത്പാദകരായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ പൂനെയിലെ പ്ലാന്റിൽ ആണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. വാക്‌സിൻ നിർമ്മാണ ഫാക്ടറിയിലെ ടെർമിനൽ ഒന്നിലെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
10 ഫയര്‍ യൂണിറ്റുകള്‍ തീയണക്കാന്‍ ശ്രമം നടത്തി വരുകയാണ്. കൂടുതല്‍ ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തേക്ക് എത്തുന്നുണ്ട്. ശാസ്ത്രജ്ഞരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമായിട്ടില്ല. വാക്സിൻ ഉത്പാദനം നടക്കുന്ന പ്ലാന്റിന് തീപിടിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. അഗ്നിബാധയിൽ ജീവഹാനി ഇല്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കെട്ടിടത്തിനുളളിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്നാണ് വിവരം.
ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്കും കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പങ്കാളികളായ മറ്റുളളവർക്കും വേണ്ട വാക്സിൻ ഉത്പാദിപ്പിക്കുന്നത് സിറത്തിൽ നിന്നുമാണ്. മഞ്ചിപ്രദേശത്താണ് പ്ളാന്റ് പ്രവർത്തിക്കുന്നത്. നൂറ് ഏക്കറിനുളളിലാണ് മരുന്ന് നിർമ്മാണ ഫാക്ടറി പ്രവർത്തിക്കുന്നത്. കൊവിഡ് പ്രതിരോധ വാക്സിനൊപ്പം മറ്റുമരുന്നുകളും ഇവിടെ ഉത്പാദിപ്പിക്കുന്നുണ്ട്.