ഓൺലൈൻ റമ്മിയിൽ 21 ലക്ഷം നഷ്ട്ടമായ യുവാവ് ജീവനൊടുക്കി.

തിരുവനന്തപുരം / ഓൺലൈൻ റമ്മി കളിവഴി 21 ലക്ഷം രൂപ നഷ്ട്ടമായ 28 കാരനായ തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശിയായ യുവാവ് ജീവനൊടുക്കി. കുറ്റിച്ചൽ സ്വദേശി വിനീതാണ് വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഐ എസ് ആർ ഒയിലെ കരാർ ജീവനക്കാരനായിരുന്നു. ഡിസംബർ 31നാണ് വിനീതിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ഓൺലൈൻ റമ്മി കളിയിലൂടെ 21 ലക്ഷം രൂപയാണ് വിനീതിന് നഷ്‌ടമായത്. പല സ്വകാര്യ ലോൺ കമ്പനികളിൽ നിന്ന് അടക്കം കടമെടുത്താണ് വിനീത് ഓൺലൈനിൽ ലോക്ക്ഡൗൺ കാലത്ത് റമ്മി കളി നടത്തിയത്. പല കളികളിലും പണം പോയതോടെ ലക്ഷക്കണക്കിന് രൂപയുടെ കടക്കാരനായി വിനീത് മാറുകയായിരുന്നു. 21 ലക്ഷത്തോളം കടം വന്ന ശേഷമാണ് വിനീത് ഇക്കാര്യം വീട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് വീട്ടുകാർ ഇടപെട്ട് കുറച്ച് പണം നടക്കുകയുണ്ടായി. കടം പെരുകിയതോടെ ഇതിനിടെ വിനീത് നാട് വിട്ടു പോയിരുന്നു. അപ്പോൾ പൊലീസാണ് വിനീതിനെ കണ്ടെത്തി തിരികെ വീട്ടി ലെത്തിക്കുന്നത്. വീട്ടിൽ മടങ്ങി എത്തിയ ശേഷം ഇപ്പോഴും വിഷാദമായ അവസ്ഥയിലായിരുന്നു.