കൈക്കൂലിയില്‍ 'കോടിപതി'; വില്ലേജ് അസിസ്റ്റന്റില്‍നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപ
NewsKeralaLocal NewsCrime

കൈക്കൂലിയില്‍ ‘കോടിപതി’; വില്ലേജ് അസിസ്റ്റന്റില്‍നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപ

പാലക്കാട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ഇത്രയധികം തുക വിജിലന്‍സ് പിടിക്കുന്നത് ഇതാദ്യമാണെന്ന് വിജിലന്‍സ്. പാലക്കയം വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സുരേഷ് കുമാറില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടിയിലധികം രൂപ വിജിലന്‍സ് ഓഫീസില്‍ എത്തിച്ചു. സുരേഷ് കുമാറിനെ നാളെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. നാളെ തന്നെ കസ്റ്റഡി അപേക്ഷ നല്‍കും. അതേസമയം, വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കും. പ്രതി ഒരു മാസമായി വിജിലന്‍സ് നിരീക്ഷണത്തിലായിരുന്നു.

സുരേഷ്‌കുമാറിന്റെ വീട്ടില്‍ നിന്ന് പണമായി പിടിച്ചെടുത്തത് 35 ലക്ഷം രൂപയാണ്. വിവിധ ബാങ്കുകളിലായി 40 ലക്ഷം മൂല്യമുള്ള ബോണ്ടുകള്‍, 25ലക്ഷം രൂപയുടെ സേവിംഗ്‌സ് ബാങ്ക് രേഖകളും 17കിലോ വരുന്ന നാണ്‍ണയശേഖരവും പിടിച്ചെടുത്തിട്ടുണ്ട്. പ്ലാസ്റ്റിക് കവറുകളിലാണ് പണം സൂക്ഷിച്ചിരുന്നത്.

എംഇഎസ് കോളേജിന്റെ മുന്‍വശം പാര്‍ക്ക് ചെയ്തിരുന്ന സുരേഷ് കുമാറിന്റെ കാറില്‍ വച്ച് 2500 കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. മുമ്പ് ഇതേ പരാതിക്കാരനില്‍ നിന്ന് സുരേഷ് ബാബു കൈക്കൂലി വാങ്ങിയതായും വിജിലന്‍സ് അറിയിച്ചു. ഇതേ വസ്തു എല്‍ എ പട്ടയത്തില്‍ പെട്ടതല്ലെന്നുള്ള സര്‍ട്ടിഫിക്കേറ്റിനായി പരാതിക്കാരനില്‍ നിന്ന് ആറ് മാസം മുമ്പ് 10,000 രൂപയും പൊസഷന്‍ സര്‍ട്ടിഫിക്കേറ്റിനായി അഞ്ച് മാസം മുമ്പ് 9,000 രൂപയും വാങ്ങിയിരുന്നു.

Related Articles

Post Your Comments

Back to top button