കേരളത്തിന്റെ മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമെന്ന് സി എ ജിയുടെ റിപ്പോർട്ട്.

തിരുവനന്തപുരം /സംസ്ഥാന സർക്കാരിന്റെ മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി എ ജിയുടെ റിപ്പോർട്ട്. കിഫ്ബി കടമെടുപ്പ് തനത് വരുമാനത്തിന് ബാദ്ധ്യതയെന്നാണ് നിയമസഭയിൽ വെച്ച റിപ്പോർട്ടിൽ പറയുന്നത്. കിഫ്ബി കടമെടുപ്പിൽ സർക്കാരിന്റെ വാദം തളളുന്നതാണ് റിപ്പോർട്ടിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സി എ ജി ഉന്നയിച്ചിരിക്കുന്നത്.
കേരള രാഷ്ട്രീയത്തിൽ വൻരാഷ്ട്രീയ വാഗ്വാദങ്ങൾക്ക് ഇടയാക്കിയ സി എ ജി റിപ്പോർട്ടാണ് തിങ്കളാഴ്ച നിയമസഭയിൽ വെച്ചത്. കിഫ്ബി വഴിയുളള വായ്പ എടുക്കൽ ഭരണഘടനാവിരുദ്ധവും സർക്കാരിന് വൻ ബാദ്ധ്യതയും ഉണ്ടാക്കുന്നതാണെന്നാണ് സി എ ജി കണ്ടെത്തലെന്ന ആരോപണവുമായി ധനമന്ത്രി റിപ്പോർട്ടിന്റെ ഉളളടക്കം പരസ്യമാക്കിയിരുന്നതാണ്.
സി എ ജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെക്കിമ്പോൾ അക്കൗണ്ടന്റ് ജനറൽ വാർത്താസമ്മേളനം നടത്താറുണ്ട്. ആവശ്യമായ വിശദീകരണം തേടാതെയുളള റിപ്പോർട്ട് വികസനം തകർക്കാൻ വേണ്ടിയുളള ആസൂത്രിത നീക്കമെന്നാണ് സംസ്ഥാന സർക്കാർ വാദിക്കുന്നത്. സർക്കാർ വാദം. ആദ്യം പുറത്ത് വിട്ടത് കരടാണെന്ന് ധനമന്ത്രി പറഞ്ഞപ്പോൾ അന്തിമറിപ്പോർട്ടാണെന്ന് കാണിച്ച് സി എ ജി നേരത്തെ വാർത്താക്കുറിപ്പ് ഇറക്കിയിരു ന്നതുമാണ്.
സഭയിൽ വെക്കും മുൻപ് റിപ്പോർട്ടിന്റെ ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ ധനമന്ത്രിക്ക് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുന്നിലെത്തി വിശദീകരണം നൽകേണ്ട അവസ്ഥ വരെ ഉണ്ടായി. കമ്മിറ്റി സ്പീക്കർക്ക് റിപ്പോർട്ട് കൊടുക്കാനിരിക്കെയാണ് റിപ്പോർട്ട് സഭയ്ക്ക് മുന്നിൽ തിങ്കളാഴ്ച വെച്ചിരിക്കുന്നത്.