Editor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

കേന്ദ്ര ഏജൻസികൾക്ക് കേരളത്തിൽ മേയാൻ കഴിയില്ല.

തിരുവനന്തപുരം/ കേരളത്തിൽ മേയാൻ കേന്ദ്ര ഏജൻസികൾക്ക് കഴിയില്ലെന്നും, അത് ഇവിടുത്തെ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണെന്നും, നേരിയ വീഴ്ചപോലും അതത് ഘട്ടത്തില്‍ കണ്ടെത്താൻ കേരളത്തിൽ സംവിധാനമുണ്ടെന്നിരിക്കെ അതു തകർക്കാനാണ് ഏജൻസികൾ നോക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികളുടെ വഴിവിട്ട നീക്കങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തു നൽകും. കേന്ദ്രം ഭരിക്കുന്ന പാർട്ടിക്കു തിരഞ്ഞെടുപ്പിൽ സഹായം നൽകുകയല്ല ഏജൻസികൾ ചെയ്യേണ്ടത്. തെളിവുകളുടെ അടിസ്ഥാനത്തിൽ കേസ് പരിശോധിക്കുകയാണ് വേണ്ടത്. സർക്കാരും സിഎജിയും ഓഡിറ്റ് നടത്തുന്ന ഫയലുകൾ പരിശോധിക്കുന്നത് അന്വേഷണമെന്നതിന്റെ പ്രാഥമിക പാഠം മനസിലാക്കാതെയാണെന്നു പറഞ്ഞ മുഖ്യമന്ത്രി, സ്വർണക്കടത്തുകേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന ശിവശങ്കറിനെ സംരക്ഷിക്കാൻ സർക്കാർ മുതിർന്നിട്ടി ല്ലെന്ന കാര്യവും ഓർമ്മിപ്പിച്ചു. സ്വർണക്കടത്തുകേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 8നു പ്രധാനമന്ത്രിക്കു കത്തയച്ചു. അന്വേഷണ ഏജൻസികളെപറ്റി ഒരു മുൻവിധിയും തുടക്കത്തിൽ സർക്കാരിന് ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി പറഞ്ഞു. പ്രതികളെ രക്ഷിച്ചാലും സർക്കാരിന്റെ ജനക്ഷേമപദ്ധതികളെ എങ്ങനെ ആരോപണങ്ങളുടെ മറയിൽ നിർത്താം എന്നാണ് ഏജൻസികൾ നോക്കുന്നത്. സ്വർണക്കടത്തു കേസിലെ പ്രതികളുടെ രഹസ്യമൊഴി ചില നേതാക്കൾ വാർത്താ സമ്മേളനത്തിലൂടെ പറയുന്നു. രാഷ്ട്രീയ എതിരാളികളെ അന്വേഷണങ്ങളിലൂടെ പീഡിപ്പിക്കുക എന്നതാണ് കേന്ദ്ര ഏജൻസികളുടെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു ഏജൻസിക്കും തോന്നിയപോലെ പ്രവർത്തിക്കാൻ കഴിയില്ല. വ്യവസ്ഥാപിത മാർഗത്തിലൂടെയേ പ്രവർത്തിക്കാനാകൂ. നിയമാ നുസൃത ഉത്തരവാദിത്തങ്ങളാണ് ഏജൻസികൾ നിറവേറ്റേണ്ടത്. എന്നാൽ, അതിനു വിരുദ്ധമായി സംസ്ഥാന സർക്കാരുകളെ അസ്ഥി രപ്പെടുത്താനാണ് കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഭരണഘടനാ സ്ഥാപനമാണ്. ഇത്തരം വഴിവിട്ട കാര്യങ്ങളെ സംര ക്ഷിക്കാനല്ല, വഴിവിട്ട നീക്കങ്ങളെ നിയന്ത്രിക്കലാണ് അദ്ദേഹത്തിന്റെ ബാധ്യത. കേരളത്തിന്റെ അനുഭവം മുഖ്യമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും. പ്രധാനമന്ത്രിയിൽ അർപി തമായ ഉത്തരവാദിത്തം വച്ച് അദ്ദേഹം ഇടപെടുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button