CovidCrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന വസ്തുത മറച്ചുവെക്കാൻ ലോകാരോഗ്യ സംഘടനയും കൂട്ടുനിന്നു.

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന വസ്തുത മറച്ചുവെക്കാൻ ലോകാരോഗ്യ സംഘടനയും കൂട്ടുനിന്നതായി ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് ന്റെ വെളിപ്പെടുത്തൽ. കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മ്മിച്ചതാണെന്ന് ആരോപണം ഉന്നയിച്ചതിനു പിറകെയാണ് പുത്തൻ വെളിപ്പെടുത്തലുമായി ഡോ. ലി രംഗത്ത് വന്നിരിക്കുന്നത്.
വൈറസ് വുഹാനില്‍ നിര്‍മ്മിച്ചതെന്ന കാര്യത്തെ മറച്ചുവെയ്ക്കാന്‍ ലോകാരോഗ്യ സംഘടനയും കൂട്ടുനിന്നെന്നാണ് ലീ ഇപ്പോൾ ആരോപണം ഉന്നയിച്ചിരിക്കുന്നത്.വിയോണ്‍ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ലീയുടെ ഈ പരാമര്‍ശം ഉണ്ടായത്. കൊറോണ വൈറസ് വ്യാപനത്തെപ്പറ്റി ചൈനീസ് സര്‍ക്കാരിന് നേരത്തേ അറിവുണ്ടായിരുന്നെന്നും ലീ പറയുന്നു. കൊറോണ വൈറസിന്റെ ഉറവിടം അന്വേഷിച്ചുള്ള ഗവേഷണത്തില്‍ താനും പങ്കാളിയായിരുന്നുവെന്നും ഈ സമയത്താണ് ശരിയായ വിവരം മൂടിവെയ്ക്കുന്ന ലോകാരോഗ്യ സംഘടനയുടെ നിലപാട് ശ്രദ്ധയില്‍പ്പെട്ടതെന്നുമാണ് അവർ വെളിപ്പെടുത്തിയിട്ടുള്ളത്.
എന്റെ അനുഭവത്തില്‍ നിന്നും ഇതുവരെയുള്ള അറിവുകളില്‍ നിന്നും പറയട്ടെ, ലോകത്തെ മുഴുവന്‍ സ്വാധീനിക്കാനുള്ള പണവും ശക്തിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുണ്ട്. അത് എത്രയെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കൂടി കഴിയില്ല- ലീ മെങ് പറഞ്ഞു. വുഹാനിലെ സര്‍ക്കാര്‍ നിയന്ത്രിത ലബോറട്ടറിയിലാണ് കൊറോണ വൈറസിനെ നിര്‍മിച്ചെടുത്തതെന്നും ലി മെങ് പറഞ്ഞു. ബ്രിട്ടീഷ് ടോക്ക് ഷോയായ ‘ലൂസ് വിമിന്‍’ എന്ന പരിപാടിയില്‍ ലി മെങ് കൊറോണ വൈറസിന്മേലുള്ള തന്റെ പരീക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചിരുന്നു. ചൈനയില്‍ തന്നെയാണ് ഈ വൈറസിനെ നിര്‍മ്മിച്ചെടുത്തതെന്നും അതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ലീ പറഞ്ഞിരുന്നു.
സത്യം അറിയാവുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ തന്റെ കയ്യിലുള്ള വിവിധ വിവരങ്ങള്‍ നീക്കം ചെയ്തുവെന്നും തന്നെ പറ്റി മോശമായ രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചുവെന്നും അവര്‍ ആരോപിച്ചിട്ടുണ്ട്. ജീവന് ഭീഷണിയുയര്‍ന്നതോടെ യു.എസിലേക്ക് പോകേണ്ടിവന്നുവെന്നും ആണ് ലി പറഞ്ഞിട്ടുള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button