ട്രംപിനെ പുറത്താക്കാൻ ഡെമോക്രാറ്റുകൾ നീക്കം തുടങ്ങി.

വാഷിങ്ടൻ /കാപ്പിറ്റോൾ മന്ദിരത്തിലെ അക്രമത്തിന്‍റെ പേരിൽ, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഇരുപത്തഞ്ചാം ഭരണഘടനാ ഭേദഗതി പ്രകാരം പുറത്താക്കാൻ ഡെമോക്രാറ്റുകൾ നീക്കം തുടങ്ങി. കാപ്പിറ്റോൾ മന്ദിരത്തിലെ അക്രമത്തിന്‍റെ പേരിലാണ് നടപടി. പുറത്താക്കാൻ വൈസ് പ്രസിഡന്‍റ് തയ്യറാകുന്നില്ലെങ്കിൽ ഇംപീച്മെന്‍റ് നടപടികളിലേക്ക് കടക്കുമെന്നാണ് ഡെമോക്രാറ്റുകൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഭരണഘടനയുടെ ഇരുപത്തഞ്ചാം ഭേദഗതി പ്രകാരം ട്രംപ് അധികാരത്തില്‍ തുടരാന്‍ അര്‍ഹനല്ലെന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെടുന്ന പ്രമേയം ജനപ്രതിനിധിസഭയിൽ അവതരിപ്പിക്കാനിരിക്കുകയാണ്.ഇരുപത്തഞ്ചാം ഭേദഗതി പ്രകാരം പ്രസിഡന്‍റിനെ നീക്കിയാൽ വൈസ് പ്രസിഡന്‍റാണ് അധികാരത്തിലേറുക. ഇത്തരത്തിൽ പുറത്തുപോയാൽ ട്രംപിന് മുൻ പ്രസിഡന്‍റുമാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കില്ല. അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും കഴിയില്ല. അമേരിക്കന്‍ പാര്‍ലമെന്‍റ് മന്ദിരമായ കാപ്പിറ്റോളില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിനു പിന്നിൽ ട്രംപിന്‍റെ കരങ്ങളാണെന്നാണ് ഡെമോക്രാറ്റുകൾ ആരോപിച്ചിരിക്കുന്നത്.
ട്രംപിന് എതിരെയുള്ള നടപടിക്ക് വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് കൂട്ടുനിൽക്കുമോ എന്നതാണ് മുഖ്യമായിരിക്കുന്നത്. അംഗീകരിച്ചില്ലെങ്കില്‍ ഇംപീച്ച്‌മെന്‍റ് നടപടികളിലേക്ക് കടക്കുമെന്നാണ് സ്പീക്കറും ഡെമോക്രാറ്റ് നേതാവുമായ നാൻസി പെലോസി വ്യക്തമാക്കിയിട്ടുള്ളത്. ഇംപീച്ച്‌മെന്‍റ്ആണെങ്കിൽ നടപടികള്‍ വൈകും. ബൈഡന്‍ സര്‍ക്കാര്‍ നൂറു ദിവസം പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സെനറ്റില്‍ ട്രംപിനെതിരായ കുറ്റവിചാരണ തുടങ്ങാൻ കഴിയൂ.