ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയിലേക്ക്.

കൊച്ചി/ സിസ്റ്റര്‍ അഭയ കേസില്‍ ഇരട്ട ജീവപര്യന്ത തടവിന് ശിക്ഷിക്കപ്പെട്ട ഫാ. തോമസ് എം കോട്ടൂരും ജീവപര്യന്തം ശിക്ഷ ലഭിച്ച സിസ്റ്റര്‍ സെഫിയും വിധിക്ക് എതിരെ ഹൈക്കോടതിയിൽ അപ്പീല്‍ നൽകും. ക്രിസ്മസ് അവധിക്ക് ശേഷം അഡ്വ. രാമന്‍ പിള്ള മുഖാന്തരമാണ് പ്രതികൾ അപ്പീല്‍ നല്‍കുന്നത്. കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റര്‍ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷ വിധിച്ചിരുന്നു. ഐപിസി 302, 201 വകുപ്പുകള്‍ പ്രകാരമാണ് ഇവർക്ക് കോടതി ശിക്ഷ വിധിക്കുന്നത്. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ഫാ. തോമസ് എം കോട്ടൂരിനു ശിക്ഷ. സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും കോടതി വിധിച്ചിരുന്നതാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്.