ഇന്ധന വില വീണ്ടും കൂട്ടി ജനത്തിന് ചെകിടത്തടി.

കൊച്ചി / കേരളത്തിൽ ഇന്ധന വില റെക്കോർഡിലെത്തി. പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമെത്തി. 25 പൈസ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 5 രൂപയോളമാണ് വർധിപ്പിച്ചത്. 2018 ഒക്ടോബറിലാണ് ഇന്ധനവില ഇതിന് മുമ്പ് ഇത്രയും കൂടിയ നിരക്കിലെത്തുന്നത്.
ഈ മാസം ഇത് അഞ്ചാം തവണയാണ് വില ഉയരുന്നത്. മൂന്ന് ദിവസത്തിന് ശേഷമാണ് വില വീണ്ടും ഉയർന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ്. ഈ മാസം 19നായിരുന്നു നേരത്തെ വില ഉയർന്നത്. അതിനുശേഷം മൂന്ന് ദിവസം വില മാറ്റമില്ലാ തിരിക്കെയാണ് വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിരിക്കുകയാണ്. പക്ഷെ രാജ്യത്ത് എണ്ണക്കമ്പനികൾ വില കൂട്ടികൊണ്ടേയിരിക്കുകയാണ്.
ക്രൂഡ് ഓയിൽ വിലയും പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിർണയിക്കാറുള്ളത്.