കെ.എം ഷാജി എം.എൽ.എയുടെ സുരക്ഷാ വർധിപ്പിച്ചു.

കണ്ണൂർ/ വധഭീക്ഷണിയുടെ സാഹചര്യത്തിൽ കെ.എം ഷാജി എം.എൽ.എയുടെ സുരക്ഷാ വർധിപ്പിച്ചു. എം.എൽ.എയുടെ സുരക്ഷ വർദ്ധിപ്പിച്ചിട്ടു ണ്ടെന്നും, വധിക്കാൻ അധോലോകസംഘം ഗൂഢാലോചന നടത്തിയെന്ന കേസിൽ അന്വേഷണം തുടരുകയാണെന്നും കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര ആണ് അറിയിച്ചിട്ടുള്ളത്. എം.എൽ.എയെ വധിക്കാനുളള പദ്ധതി ചർച്ച ചെയ്യപ്പെട്ട വിവാദ ഓഡിയോ ക്ലിപ്പ് ചോർന്ന് കിട്ടിയ ഇ-മെയിലിനെ സംബന്ധിച്ച് ഗൂഗിളിൽ നിന്നും പോലീസ് വിവരം തേടുന്നുണ്ട്.
കേസ് അന്വേഷിക്കാൻ കണ്ണൂർ ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. അന്വേഷണത്തിന്റെ പുരോഗതി എല്ലാ ദിവസവും കണ്ണൂർ എസ്.പി യതീഷ് ചന്ദ്ര നേരിട്ട് വിലയിരുത്തുന്നുണ്ട്. സംഭവത്തിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്നയാളെ ഇതുവരെ അറസ്‌റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിവിൽ ആണ്. എം.എൽ.എയുടെ പരാതിയിൽ പരമാവധി തെളിവുകൾ ശേഖരിച്ച് വരികയാണ്. ഇന്റലിജൻസ് നിരീക്ഷണം നിലവിൽ ശക്തമാക്കിയിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു. വ്യക്തമാക്കാൻ പറ്റാത്ത ചില കാര്യങ്ങൾ കേസുമായി ബന്ധപെട്ട് ഉണ്ട്. ഇക്കാര്യത്തിൽ എം.എൽ.എയിൽ നിന്നും പ്രതിയെന്ന് സംശയിക്കുന്നയാളിൽ നിന്നും വിവരങ്ങൾ തേടേണ്ടതുണ്ട്. പ്രതിയായ തേജസിന്റെ പേരിൽ മറ്റ് ക്രിമിനൽ കേസുകൾ ഉളളതായി കണ്ടെത്താനായിട്ടില്ല. യതീഷ് ചന്ദ്ര പറഞ്ഞു.