നിക്ഷേപക മേഖലയില്‍ ചരിത്രം കുറിച്ച് സ്റ്റോക്ക് മാര്‍ക്കറ്റ്,മലയാളികള്‍ക്ക് ഏറ്റവും മികച്ച നിക്ഷേപം ഓഹരി വിപണിയെന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

കൊച്ചി: ആഗോളതലത്തിൽ നിക്ഷേപകർക്ക് ഏറ്റവും വലിയ വരുമാനം നൽകുന്നതിലൂടെയും മറ്റേതൊരു സംഘടിത നിക്ഷേപത്തേക്കാളും ശരിയായ സമ്പത്ത് സൃഷ്ടിക്കാൻ സഹായിക്കുന്നതിലൂടെയും ഇന്ത്യയിലെ സ്റ്റോക്ക് മാർക്കറ്റ് മറ്റെല്ലാ അസറ്റ് ക്ലാസുകളെയും പിന്നിലാക്കി. സി.എസ്.ബി ബാങ്കിന്റെ മുൻ ചെയർമാൻ ടി. എസ് അനന്തരാമൻ എഴുതിയ സ്റ്റോക്ക് മാർക്കറ്റ് വിസ്‌ഡം: ക്യാപിറ്റൽ മാർക്കറ്റിലെ ജീവിതകാലത്തെ പഠനങ്ങൾ എന്ന പുസ്തകത്തിലാണ് സ്റ്റോക്ക് മാർക്കറ്റ് സംബന്ധിച്ച ആധികാരിക പഠനങ്ങളും വിശദാംശങ്ങളും ഉള്ളത്. കഴിഞ്ഞ 25 വർഷത്തിനിടയിൽ രണ്ട് പ്രമുഖ സ്റ്റോക്ക് മാർക്കറ്റ് സൂചികകളായ സെൻസെക്സ്, നിഫ്റ്റി എന്നിവയിൽ നിന്നുള്ള വരുമാനം യഥാക്രമം 1289 ശതമാനവും 1357 ശതമാനവുമാണ് എന്ന് അനന്തരാമൻ വ്യക്തമാക്കുന്നു.
ആമസോണിലെ ബെസ്റ്റ് സെല്ലറായ സ്റ്റോക്ക് മാർക്കറ്റ് വിസ്‌ഡം എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചർച്ചയും കൊച്ചിയിൽ നടന്നു. വി ഗാർഡ് ഇൻഡസ്ട്രീസ് ചെയർമാൻ എമിരിറ്റസ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, അക്യൂമെൻ ക്യാപിറ്റൽ മാനേജിംഗ് ഡയറക്ടർ അക്ഷയ് അഗർവാൾ എന്നിവർ പങ്കെടുത്തു. ഓഹരി വിപണിയിയെ സംബന്ധിച്ച അദ്ദേഹത്തിന്റെ പുസ്തകം വായിക്കപ്പെടേണ്ടതാണെന്നും ഇത് തുടക്കക്കാർക്ക് പ്രചോദനവും അറിവും നൽകുന്നതാണെന്നും ടി.എസ് .അനന്തരാമന്റെ പുസ്തകം പരിചയപ്പെടുത്തി കൊണ്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പറഞ്ഞു. സാധാരണക്കാർക്കുള്ള വഴികാട്ടിയാണ് അനന്തരാമൻറെ പുസ്തകം. ലൈസൻസില്ലാത്ത ചിട്ടിക്കമ്പനികളിൽ പണം മുടക്കി എല്ലാം നഷ്ടപ്പെടുത്തുന്ന മലയാളികൾക്കുള്ള ജനതാ ഗൈഡ് ആണ് സ്റ്റോക്ക് മാർക്കറ്റ് വിസ്‌ഡം എന്ന പുസ്തകമെന്നും അദ്ദേഹം പറഞ്ഞു. ഓഹരി വിപണിയുടെ ഗുണം ഏറെ അനുഭവിച്ച ആളാണ് താനെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.പരിചയസമ്പന്നനായ സംരംഭകൻ, നിക്ഷേപകൻ, ധനവിപണിയിലെ പ്രചോദനവുമാണ് അനന്തരാമനെന്ന് അക്ഷയ് അഗർവാൾ ചൂണ്ടിക്കാട്ടി.
ഇന്ത്യൻ നിക്ഷേപകരുടെ ഇഷ്ട മേഖലകളായ റിയൽ എസ്റ്റേറ്റ്, ഗോൾഡ്, ബാങ്ക് നിക്ഷേപം തുടങ്ങിയവയിൽ നിന്നുള്ള ആദായം (റിട്ടേൺ) സ്റ്റോക്ക് മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ആദായവുമായി താരതമ്യം ചെയ്താൽ സ്റ്റോക്ക് മാർക്കറ്റ് വലിയ വ്യത്യാസത്തിൽ മുന്നിട്ട് നിൽക്കുമെന്ന് അനന്തരാമൻ പുസ്തകത്തിൽ പറയുന്നു. ഉദാഹരണത്തിന്, ഇന്ത്യയിലെ ഏറ്റവും പ്രചാരമേറിയ മാർക്കറ്റ് സൂചികയായ സെൻസെക്സിൽ കഴിഞ്ഞ 40 വർഷമായി ലഭിക്കുന്ന വാർഷിക വരുമാനം 16% വരും, പുസ്തകത്തിൽ അന്തരാമൻ പറയുന്നു.
ഓഹരി വിപണിയിൽ വിവേകത്തോടെ നിക്ഷേപിക്കുക എന്നത് ഒരു കലയാണ്. കാലങ്ങളായി ഈ കലയെ തന്റെ അഭിനിവേശമാക്കി മാറ്റിയ വ്യക്തിയാണ് ടി. എസ്. അനന്തരാമൻ. അദ്ദേഹത്തിന്റെ പുസ്തകം ഓഹരിവിപണിയെ ഭയപ്പെടുന്നവർക്ക് പ്രായോഗിക മാർഗ്ഗനിർദ്ദേശം നൽകുന്നതാണ്. ഓഹരി വിപണിയിൽ നിക്ഷേപം നടത്താനും സമ്പത്ത് നേടാനും ആഗ്രഹിക്കുന്നവർ സ്വീകരിക്കേണ്ട പക്വമായ നടപടികൾ പുസ്തകം വിശദീകരിക്കുന്നു.
കൊറോണ വൈറസ് ബാധയെ തടുർന്നുണ്ടായ പ്രതിസന്ധികൾക്കിടയിലും ആമസോണിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായി ഇത് മാറിയത് ഈ പുസ്തകം ശരിയായ സമയത്താണ് പുറത്തിറങ്ങിയത് എന്നതിന് തെളിവാണ്. ഈ വൈറസ് ബാധ ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും സാരമായി ബാധിച്ചു; 2020 മാർച്ചിൽ ഇന്ത്യൻ ഓഹരി വിപണി 40% തകർച്ചയിലേക്ക് നയിച്ചു. എന്നാൽ അതിനുശേഷം വിപണി കൂടുതൽ ശക്തമായി. കഴിഞ്ഞയാഴ്ച സെൻസെക്സ് റെക്കോർഡ് 50000 പോയിൻറ് മറികടന്ന് ഇന്ത്യൻ ഓഹരി വിപണിയുടെ കരുത്ത് തെളിയിച്ചു.
പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ, വീടുകളിൽ മാത്രം ഒതുങ്ങിയ ചില്ലറ നിക്ഷേപകർക്ക് ഓഹരികൾ പഠിക്കാനും കൈകാര്യം ചെയ്യാനും സമയം ലഭിച്ചതിനാൽ ഏകദേശം 10 ദശലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകൾ ഇന്ത്യയിൽ ആരംഭിച്ചു.1980 മുതൽ ഓഹരി വിപണി രംഗത്ത് സജീവമായി തുടരുന്ന അനന്തരാമൻ ഈ പുസ്തകത്തിൽ,തന്റെ വിപുലമായ അനുഭവത്തിൽ നിന്ന് ഓഹരിവിപണിയുടെ എല്ലാ വശങ്ങളും വരച്ചുകാട്ടുന്നു. അതിനാൽ നിക്ഷേപമായാലും വ്യാപാരമായാലും , മ്യൂച്വൽ ഫണ്ടുകൾ ,ബോണ്ടുകൾ, അടിസ്ഥാന വിശകലനം അല്ലെങ്കിൽ സാങ്കേതികത എന്നിങ്ങനെ ഏത് വിഷയത്തിലുമുള്ള പാഠപുസ്തകം കൂടിയാണ് അനന്തരാമന്റെ പുസ്തകം.
വേണ്ടത്ര അറിവില്ലായ്മ, ഓഹരി വിപണികളെക്കുറിച്ചുള്ള തെറ്റായ പ്രചാരണം, ഓഹരി വിപണികളെ കാസിനോകളുമായി തുലനം ചെയ്യുക, പൊടിപ്പും തൊങ്ങലും ചേർത്ത കഥകൾ, വ്യാജപ്രചരണം എന്നിവ കാരണം സാധാരണക്കാർ ഓഹരി വിപണിയിൽ നിക്ഷേപം നടത്താൻ മടിക്കുന്നുവെന്ന് അനന്തരാമൻ പറയുന്നു. ഇന്ത്യയിലെ 1.3 ലക്ഷം കോടി ജനസംഖ്യയിൽ, വെറും 3% മാത്രമാണ് ഓഹരിയുടമകൾ. “സാധാരണ ഇന്ത്യക്കാരൻ ഓഹരിവിപണിയെക്കുറിച്ച് അജ്ഞനാണ്, പക്ഷേ ഉൽപാദനക്ഷമമല്ലാത്ത ആസ്തികളായ സെൽഫോണുകൾ, സ്വർണം, ആഭരണങ്ങൾ, ഭൂമി എന്നിവയാൽ ആകർഷിക്കപ്പെടുന്നു,” അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അതിനാൽ, സർക്കാർ, സ്റ്റോക്ക് എക്സ്ചേഞ്ചുകൾ, റെഗുലേറ്റർമാർ, സമൂഹത്തിലെ വിദ്യാസമ്പന്നരായ അംഗങ്ങൾ എന്നിവർസ്റ്റോക്ക് മാർക്കറ്റുകളിൽ നിന്നുള്ള അപകടസാധ്യതകളും പ്രതിഫലങ്ങളും നിക്ഷേപകർക്ക് അവർ നൽകുന്ന ആനുകൂല്യങ്ങളും ജനങ്ങളെ പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പുസ്തകം വാദിക്കുന്നു.
ഓഹരി വിപണിയിൽ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള താക്കോൽ മൂല്യത്തിനും വളർച്ചാ നിക്ഷേപത്തിനും മുൻഗണന നൽകുക എന്നതാണ്, അനന്തരാമൻ പറയുന്നു. “ഒരു കമ്പനിയുടെ യഥാർത്ഥ മൂല്യം മനസിലാക്കാൻ പഠിക്കുക എന്നതാണ് മൂല്യ നിക്ഷേപത്തിന്റെ താക്കോൽ. സമീപഭാവിയിൽ ഗണ്യമായ നേട്ടങ്ങൾ കൈവരിക്കാമെന്ന പ്രതീക്ഷയിൽ വളർച്ചാ നിക്ഷേപം അതിവേഗം വളരുന്ന കമ്പനികളിൽ നിക്ഷേപം നടത്തുന്നു, ”മുതിർന്ന നിക്ഷേപകൻ ചൂണ്ടിക്കാട്ടുന്നു.
സാധാരണഗതിയിൽ സ്റ്റോക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട ഒരു പുസ്തകം സാങ്കേതിക പദപ്രയോഗങ്ങളാൽ വിരസമായേക്കാം. എന്നാൽ അനന്തരാന്റെ പുസ്തകം വളരെ ലളിതവും വ്യക്തവുമായ ഭാഷയിൽ മനോഹരമായി വായനയ്ക്കായി അവതരിപ്പിച്ചിരിക്കുന്നു. നിക്ഷേപങ്ങളിലൂടെ മികച്ച ആദായം നേടുന്നതിൽ വ്യത്യാസങ്ങൾ സൃഷ്ടിച്ച യഥാർത്ഥ ജീവിതവും യഥാർത്ഥ സ്റ്റോക്ക് കഥകളും ഇതിലെ അധ്യായങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള 65 കാരനായ ഡോക്ടറെപ്പോലെ, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തന്റെ സ്വത്ത് 5 കോടിയിൽ നിന്ന് 200 കോടി രൂപയായി 4000 ശതമാനം വർദ്ധിപ്പിച്ച പോലെയുള്ള അനുഭവ കഥകളും ഇതിൽ പങ്ക് വെയ്ക്കുന്നു.
സമഗ്രമായ സ്റ്റോക്ക് മാർക്കറ്റ് വശങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം ഇന്ത്യയിലെ നിക്ഷേപകർക്കായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്നവരും സമ്പത്ത് സൃഷ്ടിക്കുന്നവരുമായ അഞ്ച് പ്രമുഖ ബ്രാൻഡുകളെ കുറിച്ചുള്ള കുറിപ്പുകളും പങ്ക് വെയ്ക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, പിഡിലൈറ്റ്, ടൈറ്റൻ എന്നിവയാണ് അവ. ഭാവിയിലെ സമ്പത്ത് സ്രഷ്ടാക്കളാകാൻ സാധ്യതയുള്ള അഞ്ച് മൾട്ടിബാഗർ ബ്രാൻഡുകളുടെ പട്ടികയും ഇതിലുണ്ട്. മുത്തൂറ്റ് ഫിനാൻസ്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, സീക്വന്റ് സയന്റിഫിക്, യുണൈറ്റഡ് സ്പിരിറ്റ്സ്, ഗോദ്‌റെജ് അഗ്രോ എന്നിവയാണ് .