ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയത്.എം.ടി. രമേശ്

തിരുവനന്തപുരം/ ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രഖ്യാപനത്തിൽ നിയമസഭയെ സാക്ഷിയാക്കി കള്ളം പറയുകയായിരുന്നു വെന്നും,ബജറ്റിൽ പ്രഖ്യാപിച്ച പല പദ്ധതികളും കേന്ദ്ര പദ്ധതികളുടെ പേര് മാറ്റിയതാണെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. ധനമന്ത്രി ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. കേന്ദ്ര ഫണ്ടുകളെ കുറിച്ച് ധനമന്ത്രി ബജറ്റിലെങ്ങും പറയുന്നില്ല. തോമസ് ഐസക് ആത്മ പരിശോധന നടത്തണം. കഴിഞ്ഞ ബജറ്റിന്റെ പുനരാവിഷ്കരണമാണ് ഐസക് നടത്തിയത്. അവതരിപ്പിച്ച ബജറ്റ് വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് നടത്തുന്ന കണ്ണിൽ പൊടിയിടൽ തന്ത്രം മാത്രമാണ് ഐസക് നടത്തിയിരിക്കുന്നത്. കടക്കെണി പരിധികൾ കടന്ന് മുന്നോട്ട് പോവുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്താണ് ബജറ്റിൽ ഉള്ളതെന്ന് ധനമന്ത്രിയും, സർക്കാരും വ്യക്തമാക്കണം.
ബഡ്ജറ്റിലൂടെ നടത്തിയ പ്രഖ്യാപനങ്ങൾ തോമസ് ഐസക് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളതാണ്. പ്രഖ്യാപനങ്ങളുടെ ആവർത്തനമാണ് ബഡ്ജറ്റിലൂടെ നടത്തിയത്. ഇത് പരിഹാസ്യമാണെന്നും എം.ടി. രമേശ് കുറ്റപ്പെടുത്തുകയുണ്ടായി.