മന്ത്രി ജലീല്‍ പ്രോട്ടോകോള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റില്‍ സ്വകാര്യ സന്ദര്‍ശനങ്ങൾ നടത്തിയിരുന്നതായി വിദേശകാര്യ മന്ത്രാലയത്തിന് വീണ്ടും റിപ്പോര്‍ട്ട്.

മന്ത്രി കെ.ടി. ജലീല്‍ പ്രോട്ടോകോള്‍ ലംഘിച്ച് യുഎഇ കോണ്‍സുലേറ്റില്‍ സ്വകാര്യ സന്ദര്‍ശനങ്ങൾ നടത്തിയിരുന്നതായി എന്‍ഐഎയും, കസ്റ്റംസും,ഉൾപ്പടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യ മന്ത്രാലയത്തിന് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. ജലീല്‍ യുഎഇ കോണ്‍സുലേറ്റ് ജനറലുമായി സംസാരിച്ചത് ചട്ടംലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ നേരത്തെ റിപ്പോര്‍ട്ട് നൽകിയിരുന്നു. പിറകെയാണ് 2018നുശേഷം യുഎഇ കോണ്‍സുലേറ്റില്‍ ജലീല്‍ നിരവധി തവണ സ്വകാര്യ സന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നതായി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
സംസ്ഥാന പ്രോട്ടോകോൾ ഓഫീസറെ മറികടന്നും, കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെയും, മന്ത്രിക്കസേരയിലിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തികൊണ്ടാണ് ഒരു സംസ്ഥാന അമന്ത്രിയുടെ നടപടികൾ ഉണ്ടായത്. സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറെ ഒഴിവാക്കി ജലീല്‍ കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. മതഗ്രന്ഥത്തിന്റെ മറവില്‍ വന്ന പാഴ്‌സലുകള്‍ സര്‍ക്കാര്‍ വാഹനത്തില്‍ കടത്തിയത് വഴി ഗുരുതരമായ വീഴ്ചയാണ് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. സിആപ്ടിലെ വാഹനം ബെഗളൂരുവിലേക്ക് പോയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതവരുത്താന്‍ അന്വേഷണ ഏജന്‍സികള്‍ വരും ദിവസങ്ങളില്‍ ജലീലിനെ ചോദ്യം ചെയ്യാനുള്ള സാദ്ധ്യതകൾ ആണ് ഇതോടെ ഉണ്ടായിരിക്കുന്നത്. 2018 മുതല്‍ നയതന്ത്ര ബാഗേജുകളിലൂടെ മതഗ്രന്ഥങ്ങളുടെ പേരില്‍ പാഴ്‌സലുകള്‍ വന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. നയതന്ത്ര ബാഗേജുകളിൽ നയതന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളല്ലാതെ കൊണ്ടുവരാൻ പാടില്ല, എന്നുള്ളപ്പോഴാണ്
ഒരു സംസ്ഥാന മന്ത്രിയുടെ അറിവോടെ പാർസലുകൾ വന്നിരിക്കുന്നത്. വിമാനത്താവളത്തില്‍നിന്ന് ലോറിയിലെത്തിച്ച പാഴ്സലുകള്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും മലപ്പുറത്തും വിതരണം ചെയ്യുകയായിരുന്നു പതിവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിന്റെ മറവില്‍ സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണ ഏജന്‍സികള്‍ ബലമായി ഇപ്പോൾ സംശയിക്കുന്നത്. മതഗ്രന്ഥം ഉള്‍പ്പെടെയുള്ള പാഴ്സലുകള്‍ കോണ്‍സുലേറ്റിലെത്തിയ തീയതികളിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കണമെന്ന് കസ്റ്റംസിന്റെ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് നൽകാൻ കോണ്‍സുലേറ്റ് ഇതുവരെ തയ്യാറായിട്ടില്ല.