
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അസഭ്യം പറഞ്ഞുള്ള വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ അറസ്റ്റില്‍. എറണാകുളം നോര്‍ത്ത് പൊലീസ് ആണ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ പണത്തിന്റെ പേരില്‍ വാട്സാപ്പിലൂടെ പ്രചരിച്ച പോസ്റ്റ് എന്ന പേരില്‍ ക്രൈം നന്ദകുമാര്‍ അസഭ്യ വാക്കുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വായിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു.
സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ചെലവാക്കിയ തുക സാധാരണക്കാരന്റേത് ആണ് എന്നും അത് തിരിച്ചടയ്ക്കണം എന്നും ക്രൈ നന്ദകുമാര്‍ വീഡിയോയില്‍ ആവശ്യപ്പെട്ടിരുന്നു. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വീമ്പിളക്കാറുള്ള പിണറായി സർക്കാർ ക്രൈം നന്ദകുമാറിനെ വേട്ടയാടുന്നത് തുടരുകയാണ്.മാസങ്ങള്‍ക്ക് മുന്‍പാണ് അശ്ലീല വീഡിയോ നിര്‍മിക്കാന്‍ പ്രേരിപ്പിച്ചു എന്ന കേസില്‍ ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.ഈ കേസില്‍ ക്രൈം നന്ദകുമാറിന് ഹൈക്കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം തനിക്ക് എതിരായ കേസിന് പിന്നില്‍ ഗൂഢാലോചന ഉണ്ട് എന്നായിരുന്നു ഇതില്‍ ക്രൈം നന്ദകുമാര്‍ പറഞ്ഞിരുന്നത്. ഇതില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ ക്രൈം നന്ദകുമാര്‍ പരാതിയും നല്‍കിയിരുന്നു.ഒരു ജീവനക്കാരിയെ വ്യാജ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ നിര്ബന്ധിപ്പിച്ചുവെന്നായിരുന്നു നന്ദകുമാറിനെതിരെ നേരത്തെ പോലീസ് ആരോപിച്ചിരുന്നത്. ഇതിനു കേസെടുത്ത് നേരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മിക്കാന്‍ തയ്യാറാവാത്തത് കൊണ്ട് തന്നെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് ജീവനക്കാരി പരാതി നല്‍കിയിരുന്നത്.
തനിക്ക് എതിരെ കള്ള കേസ് എടുക്കാന്‍ വീണ ജോര്‍ജ് ഗൂഢാലോചന നടത്തി എന്നും പോലീസിനെ സ്വാധീനിച്ചെന്നും ആയിരുന്നു ക്രൈം നന്ദകുമാറിന്റെ പരാതി.തനിക്കെതിരായ കേസിന് പിന്നില്‍ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലാണെന്നാണ് നന്ദകുമാര്‍ ആരോപിച്ചിരുന്നത്.
Post Your Comments