ഫൈസർ വാക്‌സിന് ലോകാരോഗ്യസംഘടനയുടെ അനുമതി.

തിരുവനന്തപുരം / ഫൈസർ – ബയോൺടെക്ക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ അടിയന്തരമായി ഉപയോഗിക്കുന്നതിന് ലോകാരോഗ്യസംഘടന അനുമതി നൽകി. ഐക്യരാഷ്ട്ര സംഘടനയുടെ അടിയന്തര ഉപയോഗ ലിസ്റ്റിൽ ഇടം നേടുന്ന ആദ്യത്തെ വാക്‌സിനായി ഇതോടെ ഫൈസർ വാക്‌സിൻ മാറി. ലോകാരോഗ്യസംഘടനയുടെ അനുമതി വന്നതോടെ വിവിധ രാജ്യങ്ങൾക്ക് ഫൈസർ വാക്‌സിന് അനുമതി നൽകൽ എന്നത് വേഗത്തിലാക്കാൻ കഴിയും. യുനിസെഫും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസഷനും ആവശ്യാർഥം ഫൈസർ വാക്‌സിൻ എത്തിച്ചു നൽകും. ഫൈസര്‍ വാക്സിന്‍ ഏറ്റവും വിലപിടിപ്പുള്ള വാക്സിനാ ണെന്നതും, മൈനസ് 70-80 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ടെന്നതും, ഇന്ത്യയില്‍ ഫൈസര്‍ വാക്സിന്റെ ഉപയോഗത്തിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. നിര്‍മാണം മുതല്‍ കുത്തിവെക്കുന്നതുവരെ മൈനസ് 70-80 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടതിനാല്‍ ഇന്ത്യയെപോലെ ഒരു രാജ്യത്തിന് നിരവധി പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇത് ഉണ്ടാക്കും. ഓക്സ്ഫോര്‍ഡ് വാക്സിന്‍ താരതമ്യേന വിലകുറവായതും ഫ്രിഡ്ജിന്‍റെ തണുപ്പില്‍ സൂക്ഷിക്കാനാവും എന്നതും ഇന്ത്യക്ക് കൂടുതല്‍ സാധ്യത നല്‍കുകയാണ്.