പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി: ദേവൻ.

പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് നടൻ ദേവൻ. സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന സത്യം വേദനയോടെയാണ് മലയാളികൾ ഉൾക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു. പുതിയതായി രൂപവത്കരിക്കുന്ന നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ ചേർന്ന യോഗത്തിലാണ് ദേവൻ ഇടതുമുന്നണി സർക്കാറിനെ വിമർശിച്ചത്. സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകർത്തു. ഇടതു സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്നും നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ പാർട്ടി രൂപീകരിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും ദേവൻ പറഞ്ഞു.
പിണറായി വിജയൻ അധികാരമേറ്റപ്പോൾ ജനങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ രണ്ടു വർഷത്തിനുള്ളിൽ തന്നെ അദ്ദേഹം ആ വിശ്വാസം തകർത്തു. ശബരിമല വിഷയത്തോടെ ജനങ്ങൾക്ക് അത് മനസ്സിലായി. ഇവിടുത്തെ നിലവിലെ മുന്നണി കൾക്കുള്ള രാഷ്ട്രീയ ബദലാണ് പുതിയ പാർട്ടി. തദ്ദേശ തിരഞ്ഞെ ടുപ്പിൽ പാർട്ടി മത്സരിക്കില്ലെന്നും, സമാന ചിന്താഗതിയുള്ളവർക്ക് പിന്തുണ നൽകും. ബിജെപി നേതൃത്വം താനുമായി ചർച്ച നടത്തിയെ ന്നും എന്നാൽ തന്റെ വ്യക്തിത്വം ആർക്കും അടിയറവെയ്ക്കാൻ തയാറല്ലാത്തതിനാൽ ബിജെപിയിൽ ചേരില്ലെന്നും ദേവൻ വ്യക്ത മാക്കി. നടി ആക്രമിക്കപ്പെട്ട കേസിൽ ഇപ്പോഴുണ്ടായ സംഭവിവികാ സങ്ങളിൽ ദേവൻ അഭിപ്രായം പറഞ്ഞു. അമ്മയുടെ നിലപാട് ശരിയല്ല. അമ്മ ആയാലും രാഷ്ട്രീയമാ യാൽ തിരുത്തലുകൾ സംഭവി ച്ചെങ്കിൽ മാത്രമേ മുന്നോട്ട് പോകൂ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.