ജസ്‌നയുടെ തിരോധാന കേസിൽ വസ്തുത എന്തെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതെ പോലീസ്.

കൊച്ചി / ജസ്‌നയുടെ തിരോധാന കേസിൽ നിലവിലുള്ള വസ്തുത എന്തെന്ന് വെളിപ്പെടുത്താൻ തയ്യാറാകാതെ പോലീസ്. കേസിന്റെ അന്വേഷണത്തിൽ വളരെയേറെ പുരോഗതിയുണ്ടായ സമയത്താണ് കൊവിഡ് ഉണ്ടായതെന്നും, അന്വേഷണത്തെ അത്ബാ ധിച്ചുവെന്നുമാണ് മുൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്. ഫോൺകോളുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിച്ചിരുന്നുവെന്നു പറയുന്ന തച്ചങ്കരി ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തിൽ ധാരണയായതായി പറയുന്നുണ്ടെങ്കിലും, ഇക്കാര്യത്തിലെ വസ്തുത എന്തെന്ന് വെളിപ്പെടുത്താ തിരിക്കുകയാണ്.
‘ജസ്‌നയുടെ തിരോധാനം അന്വേഷിച്ചിരുന്നത് പത്തനംതിട്ട എസ്പി കെജി സൈമൺ ആണ്. ആ സമയത്ത് കേസിൽ വളരെയേറെ പുരോഗതി ഉണ്ടായിരുന്നു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന കാര്യത്തിൽ ധാരണയായി. പക്ഷേ, അപ്പോഴാണ് കൊവിഡ് വന്നത്. അതോടെ അന്വേഷണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിൽ പോകാൻ സാധിക്കാത്ത സാഹചര്യമായി’- തച്ചങ്കരി മാധ്യങ്ങളോട് പറഞ്ഞിരിക്കുന്നു. അതേസമയം കേസന്വേഷണം നടത്തുന്ന പത്തനംതിട്ട എസ്പി കെജി സൈമൺ 31ന് റിട്ടയർ ചെയ്യുകയാണ്. 2018 മാർച്ചിലാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായ ജസ്‌നയെ കാണാതാവുന്നത്.