പലതവണ താക്കീത് ചെയ്തിട്ടും നിശാപാർട്ടി നടത്താൻ കൂട്ടുനിന്ന ഷാജി കുറ്റിക്കാടന്റെ വാക്കുകളെ പോലീസ് വിശ്വസിക്കുന്നില്ല.

ഇടുക്കി / വാഗമണ്ണിൽ നടന്ന ലഹരി നിശാപാർട്ടി കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് ജില്ലാ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. കേസിൽ ഉന്നതർക്ക് പങ്കുണ്ട് അതുകൊണ്ട് തന്നെ ജില്ലയിലെ ഇടത് നേതാക്കളുടെ നിർദേശ പ്രകാരം കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും ആരോപണം ഉയർന്നിരിക്കുകയാണ്. റിസോർട്ട് ഉടമ സിപിഐ നേതാവ് ഷാജി കുറ്റിക്കാടനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
മുൻപ് പല തവണ ഇവിടെ നിശാ പാർട്ടി നടന്നിട്ടുണ്ടെന്ന് പൊലീസ് തന്നെ പറയുന്നു. നക്ഷത്ര ആമകളെ കൈവശം വെച്ച കേസിലും മ്ലാവിറച്ചി റിസോർട്ടിൽ വിളമ്പിയ കേസിലും ഷാജി കുറ്റിക്കാട് ആരോപണ വിധേയനാണ്. ഇയാളുടെ ഒത്തയാശയോടെയാണ് നിശാപാർട്ടി നടത്തിയതെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ ആരോപിച്ചിട്ടുണ്ട്. നിശാപാർട്ടിയെ കുറിച്ച് അറിയില്ലെന്നും ബർത്ത ഡെ പാർട്ടിക്കായി ഓൺലൈൻ വഴിയാണ് റിസോർട്ട് ബുക്ക് ചെയ്യ്തതെന്നുമാണ് ഉടമ ഷാജി കുറ്റിക്കാട് പോലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ പലതവണ താക്കീത് ചെയ്തിട്ടും നിശാപാർട്ടി നടത്താൻ കൂട്ടുനിന്ന സിപിഐ നേതാവ് ഷാജി കുറ്റിക്കാടന്റെ വാക്കുകളെ പോലീസ് വിശ്വസിക്കുന്നില്ല.