ശിവശങ്കറിനുമേൽ കുരുക്ക് മുറുകി, സ്വർണ്ണക്കള്ള ക്കടത്ത് ഉൾപ്പടെ എല്ലാ വിവരങ്ങളും ശിവശങ്കറിന് അറിയാമെന്ന് സരിത്ത്.

സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ ഐഎഎസിന് മേൽ കുരുക്ക് മുറുകുകയാണ്. ശിവശങ്കറിന് സ്വർണ്ണക്കള്ളക്കടത്ത് ഉൾപ്പടെ എല്ലാ വിവരങ്ങളും അറിയാം. ഇത് സംബന്ധിച്ചു എന്‍ഐഎയോട് ശിവശങ്കര്‍ പറഞ്ഞത് പച്ചനുണ. സ്വര്‍ണക്കടത്തിന്റെ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവ ശങ്കറിന് അറിയാമായിരുന്നതായി എന്‍ഐഎയോട് കേസിലെ മുഖ്യപ്രതി സരിത് തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. ഇതോടെ ശിവശങ്കറിനെതിരെ ഉള്ള കുരുക്ക് മുറുകി. വസ്തുത പരിശോധിക്കാന്‍ എന്‍ഐഎ ശിവശങ്കറിനെ വിളിപ്പിക്കുമെന്നാണ് വിവരം. കള്ളക്കടത്ത് സ്വര്‍ണം തിരിച്ചയക്കാന്‍ സ്വപ്നയും സംഘവും ശ്രമിച്ചതിനു തെളിവായി കത്ത് പുറത്തുവന്നു. പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ കസ്റ്റംസ് അസി.കമ്മിഷണര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി തിരുവനന്തപുരത്ത് എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി. സ്വപ്നയെയും സന്ദീപിനെയും വെവ്വേറെ വാഹനങ്ങളിലായാണ് കൊണ്ടുപോയാണ് തെളിവെടുപ്പ് നടത്തിയത്. തിരുവനന്തപുരത്തെ മൂന്നു ഫ്‌ളാറ്റുകളിൽ ആദ്യം എത്തിച്ചു. ഇരുവരെയും വാഹനത്തില്‍ നിന്നിറക്കാതെയായിരുന്നു തെളിവെടുപ്പ്. അരുവിക്കരയിലെ വീട്ടിലെത്തിച്ചപ്പോള്‍ സന്ദീപ് നായരെ പുറത്തിറക്കി തെളിവെടുക്കുകയുണ്ടായി. അമ്പലമുക്കിലെ ഫ്‌ലാറ്റിലെത്തിച്ചപ്പോള്‍ സ്വപ്നയെയും ഫ്‌ലാറ്റിനുള്ളിലേക്ക് കൊണ്ടുപോയാണ് തെളിവെടുപ്പു നടത്തിയത്.