സ്കൂളുകൾ ജനുവരിയോടെ തുറന്നേക്കും.

തിരുവനന്തപുരം / കൊവിഡ് ഇനി രൂക്ഷമായില്ലെങ്കിൽ ജനുവരി യോടെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാൻ വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുകയാണ്. ജനുവരിയോടെ പത്ത്, പന്ത്രണ്ട് ക്ലാസുകൾ അൻപത് ശതമാനം വീതം വിദ്യാർത്ഥികളെ ഉൾപ്പെടുത്തി തുടങ്ങാ നാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്. മുഖ്യമന്ത്രി 17ന് വിളിച്ചിരിക്കുന്ന യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമതീരുമാനമെ ടുക്കും എന്നാണു വിവരം. എന്നാൽ 10, 12 ക്ലാസ്സുകളിലെ പരീക്ഷാ നടത്തിപ്പിനെ പറ്റി കേന്ദ്ര സർക്കാരുമായി ചർച്ച ചെയ്ത് ആവും തീരുമാനം എടുക്കുക.
കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ ആറുമാസകാലമായി സംസ്ഥാനത്ത് സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്. അൺലോ ക്കിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുന്ന സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും കൊവിഡ് രോഗബാധ കേരളത്തിൽ നിയന്ത്രണ വിധേയമാകാത്ത സാഹച ര്യത്തിൽ സംസ്ഥാനത്ത് ഇത് നടപ്പാക്കിയിരുന്നില്ല. സ്കൂളുകൾ തുറക്കണമെന്ന് ആവശ്യവുമായി ഐ,സി.എസ്..ഇ സ്കൂൾ മാനേജ്മെന്റുകളും ഇപ്പോൾ മുന്നോട്ടു വന്നിരിക്കുകയാണ്.