സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളെ ക്വാറന്റൈന്‍ സെന്ററിലേക്ക് മാറ്റി.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. സ്വപ്നയെ തൃശൂരിലെ ക്വാറന്റൈന്‍ സെന്ററിലേക്കും സന്ദീപ് നായരെ കറുകുറ്റിയിലെ ക്വാറന്റൈന്‍ സെന്ററിലേക്കും മാറ്റിയിരിക്കുകയാണ്.
പ്രതികളുടെ കോവിഡ് സാമ്പിൾ പരിശോധന ഫലം ലഭിക്കാത്തതിനാല്‍ കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചില്ല. ഇവരുടെ കോവിഡ് പരിശോധന ഫലം ലഭിച്ചശേഷം കസ്റ്റഡി അപേക്ഷ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. തിങ്കളാഴ്ച പ്രതികളുടെ കോവിഡ് പരിശോധന ഫലം ലഭിക്കുമെന്നാണ് വിവരം. കോവിഡ് ഫലം നെഗറ്റീവായല്‍ പ്രതികളെ തിങ്കളാഴ്ച തന്നെ എന്‍ഐഎ. കസ്റ്റഡിയില്‍ വാങ്ങും. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ എന്‍ഐഎ തിങ്കളാഴ്ച സമര്‍പ്പിക്കുമെന്നാണ് വിവരം. തിങ്കളാഴ്ച ഇരുവരുടേയും കോവിഡ് പരിശോധനാഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം നെഗറ്റീവ് ആയാല്‍ ഇരുവരേയും കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വിട്ടുകൊടുക്കും. തുടര്‍ന്നാവും പ്രതികളെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കുക.ഞായറാഴ്ച ഉച്ചയോടെയാണ് സ്വര്‍ണക്കടത്ത് കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷിനേയും സന്ദീപ് നായരേയയും കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിക്കുന്നത്. ആലുവ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയും കോവിഡ് പരിശോധനയ്ക്കായി സ്രവം ശേഖരിക്കുകയും ചെയ്ത ശേഷമാണ് ഇരുവരെയും കടവന്ത്രയിലെ എന്‍.ഐ.എ. ഓഫീസില്‍ എത്തിച്ചത്.