മലബന്ധം ഒഴിവാക്കാൻ എയർ കംപ്രസർ വഴി മലദ്വാരത്തിൽ കാറ്റുകയറ്റി, യുവാവിന് ദാരുണ അന്ത്യം.

മലബന്ധത്തിന് പരിഹാരം ഉണ്ടാക്കാൻ മലദ്വാരത്തിൽ എയർ കംപ്രസർ ഉപയോഗിച്ച് വായു കയറ്റുന്നതിനിടെ യുവാവ് മരണപെട്ടു. ഭോപ്പാലിലെ കട്നി ജില്ലയിലാണ് സംഭവം. സുക്രാം യാദവ് എന്ന യുവാവാണ് സുഹൃത്ത് കംപ്രസർ ഉപയോഗിച്ച് കാറ്റ് കയറ്റി വിട്ടതിനെ തുടർന്ന്മരിച്ചത്. സുക്രാമിന്റെ സുഹൃത്തായ വിനോദ് താക്കൂർ എയർ കംപ്രസർ ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റ് നിറച്ചാൽ മലബന്ധമൊഴിവാകുമെന്നു ഉപദേശിച്ച് തുടർന്ന് കൃത്യം സ്വയം നിർവഹിക്കുകയായിരുന്നു. സുക്രാമും വിനോദും ഭരോലി ഗ്രാമത്തിൽ ധാന്യ-സംസ്കരണ യൂണിറ്റിൽ ഒരുമിച്ച് ആണ് ജോലി ചെയ്തിരുന്നത്.
സുക്രാമിന്റെ മരണത്തെ തുടർന്ന് കംപ്രസർ ഉപയോഗിച്ച് കാറ്റ് കയറ്റിയ വിനോദ് താക്കൂർ അറസ്റ്റിലായി. മലബന്ധപ്രശ്നത്തെ കുറിച്ച് സുക്രാം പറഞ്ഞപ്പോൾ ഇതൊഴിവാക്കാൻ എയർ കംപ്രസർ ഉപയോഗിക്കാമെന്ന് വിനോദ് ആണ് നിർദേശിക്കുന്നത്. പിന്നീട് വിനോദ് തന്നെ കംപ്രസർ ഉപയോഗിച്ച് സുക്രാമിന്റെ മലദ്വാരത്തിലേക്ക് വായു കയറ്റാൻ തുടങ്ങി. വായു കയറ്റി തുടങ്ങുമ്പോൾ തന്നെ സുക്രാം അബോയ്ധാവസ്ഥയിലായി.
അബോധാവസ്ഥയിലായ സുക്രാമിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർമാർ മൂന്ന് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും സുക്രാമിന്റെ ജീവൻ രക്ഷിക്കാനായില്ല. കട്നി എസ്പി സന്ദീപ് ധാക്കാദ് ആണ് ഇക്കാര്യം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്. വിനോദ് താക്കൂറിനെതീരെ പോലീസ് ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 337 പ്രകാരം കേസെടുത്തിട്ടുണ്ട്. ഡിസംബർ മാസം മധ്യപ്രദേശിലെ ശിവപുരി ജില്ലയിലും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.