ശിവശങ്കർ മേൽനോട്ടം വഹിച്ച പദ്ധതികളുടെ രേഖകൾ ഇ.ഡിയ്ക്ക് കൈമാറും.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറി, ലൈഫ് സി ഇ ഒ എന്നീ ഔദ്യോഗിക തലങ്ങളിൽ ഇരിക്കുമ്പോൾ എം. ശിവശ ങ്കർ മേൽനോട്ടം വഹിച്ച പദ്ധതികളുടെ രേഖകൾ ഇ.ഡിയ്ക്ക് കൈമാ റാൻ സർക്കാർ തയ്യാറാവുന്നു. ഇതിനുവേണ്ടി രണ്ട് ഉദ്യോഗ സ്ഥരെ ചുമതലപ്പെടുത്തി കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കി. രണ്ട് വർഷം മുമ്പുള്ള ശിവശങ്കറിന്‍റെ അമേരിക്കൻ യാത്ര വിവരങ്ങളുംഇ.ഡിയ്ക്ക് കൈമാറുന്നതാണ്.
ഐ.ടി വകുപ്പിലെ അണ്ടർ സെക്രട്ടറി എൻ.സി സന്തോഷിനെയും സെക്ഷൻ ഓഫീസർ മാത്യു ജോൺ എന്നിവരെയുമാണ് ഇതിനായി സർക്കാർ ചുമതലപ്പെടുത്തിയത്. ഇക്കഴിഞ്ഞ കഴിഞ്ഞ ശനിയാഴ്ച രേഖകൾ കൈമാറാനായിരുന്നു നിർദേശിച്ചിരുന്നത്. നിയമോപദേശം ലഭിച്ച ശേഷം രേഖകൾ കൈമാറിയാൽ മതിയെന്ന തീരുമാനത്തെ തുടർന്ന് ഉദ്യോഗസ്ഥരുടെ യാത്ര തുടർന്ന് റദ്ദാക്കുകയായിരുന്നു. അതേസമയം, രേഖകൾ എന്ന് കൈമാറും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അതിനിടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കസ്റ്റഡി കാലാവധി പൂർത്തിയാക്കി ഇന്ന് കോടതിയിൽ ഹാജരാ ക്കുന്നുണ്ട്. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കുക. ശിവശങ്കറാ യിരുന്നു കള്ളക്കടത്തിന്‍റെ സൂത്രധാരനെന്നും ജാമ്യം അനുവദിക്കരു തെന്നുമാണ് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. 20 തവണ സ്വർണം കടത്തിയത് ശിവശങ്കറിന്റെ അറിവോടെയാ ണെന്നാണ് ഇ. ഡി കോടതിയെ അറിയിച്ചിട്ടുള്ളതയാണ്.