ബാര്‍ കോഴക്കേസില്‍ പുനഃരന്വേഷണത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു.

തിരുവനന്തപുരം / ബാറുടമ ബിജുരമേശിന്റെ വെളിപ്പെടുത്തലിലൂടെ വിവാദമായ ബാര്‍ കോഴക്കേസില്‍ പുനഃരന്വേഷണത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചു. പുനഃരന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സമര്‍പ്പിച്ച ഫയല്‍ ഗവര്‍ണര്‍ മടക്കി. അന്വേഷണത്തിന് ഉത്തരവിടാന്‍ സമയമായെന്ന് കരുതുന്നില്ലെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്. മുന്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണത്തിന് അനുമതി വേണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നത്. ബാര്‍കോഴക്കേസുമായി ബന്ധപ്പെട്ട ബിജുരമേശിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടിയത്. രമേശ് ചെന്നിത്തലയും വി.എസ്. ശിവകുമാറും കെ. ബാബുവും കോഴ വാങ്ങിയെന്നായിരുന്നു ബിജുരമേശിന്റെ ആരോപണം. എന്നാല്‍ വിഷയത്തില്‍ പുനരന്വേഷണത്തിന് സാധ്യതയില്ലെന്നാണ് ഗവര്‍ണര്‍ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.