നെയ്യാര്‍ ഡാം സ്റ്റേഷൻ സംഭവം, എ.എസ്.ഐ ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി റേഞ്ച് ഡി.ഐ.ജിയുടെ റിപ്പോർട്ട്.

തിരുവനന്തപുരം / നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ എത്തിയ പരാതിക്കാരനെയും മകളെയും എ.എസ്.ഐ ഗോപകുമാര്‍ അധി ക്ഷേപിച്ച സംഭവത്തില്‍ എ.എസ്.ഐ ഗോപകുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി റേഞ്ച് ഡി.ഐ.ജിയുടെ റിപ്പോർട്ട്. റിപ്പോർട്ട് റേഞ്ച് ഡി.ഐ.ജി, ഡി.ജി.പിക്ക് നൽകിയിട്ടുണ്ട്. ഗോപ കുമാര്‍ പൊലീസ് സേനയുടെ യശസ്സിന് കളങ്കം വരുത്തി യെ ന്നും,സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗുരിദ്ദിനാണ് ഡി ജി പിക്ക് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഗോപകുമാര്‍ പരാതിക്കാരനായ സുദേവനെ അധിഷേധിപ്പിക്കുക യായിരുന്നു. ഇതിനാല്‍ മേലു ദ്യോഗസ്ഥര്‍ക്കെതിരെ പ്രത്യേക അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടില്‍ റേഞ്ച് ഡി.ഐ.ജി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണവും കൂടുതല്‍ നടപടികളും ആവശ്യപ്പെട്ട് പരാതിക്കാരനായ സുദേവന്‍ നെടുമങ്ങാട് ഡി.വൈ.എസ്.പിക്കും പരാതി നല്‍കിയിരുന്നു. വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നെടുമങ്ങാട് ഡി.വൈ.എസ്.പി പിന്നീട് സുദേവനെ അറിയിക്കുകയുണ്ടായി. കുടുംബപ്രശ്‌നത്തില്‍ പരാതി നല്‍കാനെ ത്തിയ സുദേവനെയും മകളെയും കഴിഞ്ഞ വ്യാഴാഴ്ചയാണ് നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാര്‍ അധിക്ഷേപി ക്കുന്നത്. മദ്യപിച്ചാണ് എത്തിയതെന്ന് പറഞ്ഞായിരുന്നു പൊലീസി ന്റെ അതിക്രമം ഉണ്ടായത്. അച്ഛന്‍ മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ തന്റെ മകളേയും പൊലീസുകാരന്‍ അധിക്ഷേപിച്ചെന്ന് സുദേവന്‍ പരാതിയിൽ പറഞ്ഞിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റി നടപടികൾ എടുക്കാതിരിക്കുകയാണ്.