സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിക്കെതിരെ പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കും.

തിരുവനന്തപുരം/ സിഎജി റിപ്പോർട്ട് പുറത്തുവിട്ട നടപടിക്കെതിരെ ശക്തമായ നീക്കങ്ങൾക്കൊരുങ്ങി പ്രതിപക്ഷം. സംസ്ഥാനത്ത് ഭരണഘ ടനാ പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രാഷ്ട്രപതിയെ സമീപിക്കും. ഇതിന്റെ സാധുത നിയമവിദഗ്ധരുമായി ആലോചി ക്കുകയാണ്.
സഭയുടെ മേശപ്പുറത്ത് എത്തുന്നതിന് മുമ്പ് തന്നെ ധനമന്ത്രി റിപ്പോർട്ടി ന്റെ വിശദാംശങ്ങൾ പൊതുസമൂഹത്തോട് വെളിപ്പെടുത്തുന്നത് ചട്ടലംഘനമാണ്. ധനമന്ത്രിയുടെ വാക്കുകൾ സിഎജി എന്ന ഭരണഘ ടനാ സ്ഥാപനത്തെ അസ്ഥിരപ്പെടുത്തുന്നതും ഭീഷണിപ്പെടു ത്തുന്നതു മാണ്. നിയമസഭയുടെ മേശപ്പുറത്ത് വെയ്ക്കുന്നതിന് മുന്‍പ് സി.എ.ജി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ട ധനമന്ത്രിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തുന്നത്. മന്ത്രി തോമസ് ഐസകിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. കിഫ്ബിക്കെതിരായ കണ്ടെത്തലുകളാണ് ധനനമന്ത്രിയെ പ്രകോപിപ്പിച്ചതെന്നും രമേശ് ചെന്നിത്തല പറയുകയുണ്ടായി.
എന്നാൽ വകുപ്പ് സെക്രട്ടറിക്ക് ലഭിച്ച റിപ്പോർട്ട് പരസ്യപ്പെടുത്തുന്ന തിൽ തെറ്റില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. കിഫ്ബി, മസാല ബോണ്ട് അടക്കമുള്ള കാര്യങ്ങളിൽ വലിയ രീതിയിലുള്ള ക്രമക്കേട് നടന്നതായാണ് സിഎജി റിപ്പോർട്ടിലുള്ളത്. ഇതിനെതിരെയാണ് ധനമന്ത്രി വിമർശനമുന്നയിച്ചത്.