വിദ്യാർത്ഥിനിയെ കൂട്ടമായി നശിപ്പിച്ചും, കുത്തിപ്പരിക്കേൽപ്പിച്ചും ചാക്കിൽ കെട്ടി റെയിൽവേട്രാക്കിൽ തളളി.

ഇൻഡോർ / മുൻകാമുകന്റെ നേതൃത്വത്തിൽ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ചാക്കിൽ കെട്ടി റെയിൽവേട്രാക്കിൽ തളളി. മദ്ധ്യപ്രദേശിലെ ഇൻഡോറിന് സമീപമാണ് ഈ കൊടുംക്രൂരത അരങ്ങേറിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ 19കാരിയെ അത്യാസന്ന നിലയിൽ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോച്ചിംഗ് ക്ളാസിലേക്ക് പോവുകയായിരുന്ന യുവതിയെ മുൻ കാമുകന്റെ നേതൃത്വത്തിൽ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടു പോയി ഒരു ഫ്ളാറ്റിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് സംഭവത്തെ പറ്റി പോലീസ് പറയുന്നത്. എതിർത്തപ്പോൾ മുൻകാമുകനും കൂട്ടുകാരും ചേർന്ന് വിദ്യാർത്ഥിനിയെ ക്രൂരമായി ഉപദ്രവിച്ചു. തുടർന്ന് കത്തികൊണ്ട് മാരകമായി പരിക്കേൽപ്പിച്ചു. മുഖ്യ പ്രതിയുടെ കൂട്ടുകാർ വീണ്ടും പീഡിപ്പിച്ചു. തുടർന്ന് അവശതയിലായ യുവതിയെ ചാക്കിൽ കെട്ടിയ തൊട്ടടുത്തുളള റെയിൽവേട്രാക്കിൽ എടുത്ത് കൊണ്ട് പോയി തളളുകയായിരുന്നു.
നീണ്ട നേരത്തെ ശ്രമ ഫലമായി ചാക്കിൽ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ യുവതി ആർത്തലാരി നിലവിളിച്ചു. നാട്ടുകാരെത്തുമ്പോൾ അവരോട് വിവരം പറഞ്ഞു. അവരാണ് യുവതിയെ ആശുപത്രിയിലാക്കി പൊലീസിനെ വിവരമറിയിച്ചത്. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മറ്റുപ്രതികൾക്കായി പൊലീസ് അന്വേഷണം നടത്തി വരുകയാണ്. അടുത്തിടെ മദ്ധ്യപ്രദേശിൽ സ്ത്രീകൾക്കുനേരെയുളള അതിക്രമങ്ങൾ വർധിച്ചു വരുകയാണ്. അതിക്രമങ്ങൾക്ക് തടയിടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ക്യാമ്പയിൽ നടത്തിയിരുന്നെങ്കിലും, കാര്യമായ ഒരു ഫലവും ഉണ്ടായില്ല.