ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കോവിഡ് വാക്സീന് ഇന്ത്യയില്‍ പരീക്ഷണം തുടങ്ങി,മൂന്നാംഘട്ടത്തിൽ 1500 പേർക്ക് വാക്സീൻ നൽകും.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സീന് ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചു.
ഇതിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ പുണെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആണ് നടക്കുന്നത്. 1500 പേരിലാണ് മൂന്നാഘട്ട പരീക്ഷണം നടക്കുക. ഇത് വിജയിച്ചാല്‍ വാക്സീന് ഡിസംബറില്‍ തന്നെ രോഗികൾക്കായി എത്തിക്കും. വിവിധ സംസ്ഥാനങ്ങളിലെ 17 ആശുപത്രികളിലായി 1700 പേരിൽ വാക്സീൻ പരീക്ഷിക്കാനാണ് ഇന്ത്യയിൽ ഉൽപാദന കരാറുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടിന് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. ഏറ്റവുമധികം പരീക്ഷണ കേന്ദ്രങ്ങൾ മഹാരാഷ്ട്രയിലാണ്. കേരളത്തിൽ കേന്ദ്രമില്ല. തമിഴ്നാട്ടിലെ 2 കേന്ദ്രങ്ങളിൽ പരീക്ഷണം നടക്കും.ഈ മരുന്ന് രാജ്യത്ത് 250 രൂപയ്ക്കു വിൽക്കാനാകുമെന്നാണ് സീറം കരുതുന്നത്. വിലയുടെ കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. രണ്ടും മൂന്നും ഘട്ടങ്ങളിലെ പരീക്ഷണം ഒരേ സമയമാണ് നടത്തുന്നതെന്നും രണ്ടാംഘട്ടത്തിൽ 100 പേർക്കും മൂന്നാംഘട്ടത്തിൽ 1500 പേർക്കുമാണു വാക്സീൻ നൽകുകയെന്നും സീറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ സി.നമ്പ്യാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.