ലോകത്ത് ആദ്യമായി കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ ഇന്ത്യയിൽ കൾച്ചർ ചെയ്തു.

ന്യൂഡൽഹി / ലോകത്ത് ആദ്യമായി യുകെയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ ഇന്ത്യയിൽ വിജയകരമായി കൾച്ചർ ചെയ്തു. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐസിഎംആർ) ട്വിറ്ററിൽ അറിയിച്ചതാണ് ഇക്കാര്യം. യുകെയിൽനിന്ന് തിരികെയെത്തി കോവിഡ് സ്ഥിരീകരിച്ചവരിൽനിന്ന് ശേഖരിച്ച സാംപിളുകളിൽനിന്നാണ് വൈറസിന്റെ പുതിയ വകഭേദത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ (എൻഐവി) വേർതിരിച്ചെടുത്തതെന്ന് ഐസിഎംആർ വ്യക്തമാക്കിയിരിക്കുന്നത്. വെറോ സെൽ ലൈനുകൾ ഉപയോഗിച്ചാണ് വൈറസിനെ കൾച്ചർ ചെയ്തതെന്ന് ഐസിഎംആറിലെയും എൻഐവിയിലേയും ഗവേഷകർ അറിയിച്ചിട്ടുണ്ട്.
നിയന്ത്രിത സാഹചര്യങ്ങളിൽ കോശങ്ങൾ അവയുടെ സ്വാഭാവിക പരിതസ്ഥിതിക്ക് പുറത്തുവളരുന്ന പ്രക്രിയയാണ് കള്‍ച്ചർ, ഇതുവരെ മറ്റൊരു രാജ്യങ്ങളും ചെയ്തിട്ടുള്ളതാണ് റിപ്പോർട്ട് ചെയ്തിട്ടില്ല. ലോകത്തെ ഒന്നാകെ പരിഭ്രാന്തിയിൽ ആക്കിയിട്ടുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കഴിഞ്ഞ മാസമാണ് യുകെയിൽ സ്ഥിരീകരിക്കുന്നത്. കോവിഡിനേക്കാൾ 70 ശതമാനം കൂടുതൽ വ്യാപനശേഷിയുള്ളതാണ് പുതിയ വൈറസ്ഇ എന്നാണു വിദഗ്ധർ പറഞ്ഞിട്ടുള്ളത്. ഇന്ത്യയിലെത്തിയ 29 പേർക്കാണ് ജനിതക മാറ്റംവന്ന വൈറസ് രോഗം ഇത് വരെ സ്ഥിരീകരിച്ചിട്ടുള്ളത്.