അങ്ങാടിയിൽ തോറ്റെഴുതിയ ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റിൽ ഇങ്ങനെ,

അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്നൊരു പഴമൊഴി ഉണ്ടല്ലോ, അതുപോലെയാണ് മന്ത്രി ജലീലിന്റെ ഒരു ഫേസ് ബുക്ക് പോസ്റ്റ്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തതിനു പിന്നാലെ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മനം നൊന്ത മന്ത്രി ജലീൽ മാധ്യങ്ങൾക്കെതിരെ രംഗത്ത് വരുകയായിരുന്നു. കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ മനസ്സില്ലെന്ന് മന്ത്രി കെ.ടി.ജലീൽ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.
പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ടെന്നും ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ ജലീൽ കുറിച്ചിരിക്കുന്നു. ജലീലിന്റെ കുറിപ്പ് കണ്ടാൽ, താൻ ഈ മന്ത്രി കസേരയിൽ നിന്ന് ഇറങ്ങിയാൽ പിന്നെ ഇനിയൊരിക്കലും കേരളത്തിലെ മാധ്യമ ലോകവുമായി ഒരു ബന്ധവും വേണ്ടന്ന പരിഭവം ഉള്ളപോലെ തോന്നിപോകും.
താൻ പറയുന്നത് അതെല്ലാം ശരിയെന്നു പറഞ്ഞു പ്രസിദ്ധീകരിക്കാത്തവർ അങ്ങാടിയിൽ തോല്ക്കുന്നവരാണെന്നും
ജലീൽ മലയാള പത്ര മാധ്യമങ്ങളെ പഠിപ്പിക്കാൻ നോക്കുന്നു.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ നയതന്ത്ര പാഴ്‌സലുകളിലെ പ്രോട്ടോക്കോള്‍ ലംഘനം, സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനെ തുടർന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ -ബിജെപി സംഘടനകളുടെ പ്രതിഷേധം വ്യാപമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രി കെ ടി ജലീൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. സമുഹമാധ്യമത്തിൽ കുറിപ്പിൻ്റെ രൂപത്തിലാണ് മന്ത്രി തൻ്റെ പ്രതികരണം അറിയിച്ചത്.
യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും കല്ലുവച്ച നുണകളും കെട്ടുകഥകളും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ തനിക്ക് മനസ്സില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പകതീര്‍ക്കുന്നവര്‍ എക്കാലത്തുമുണ്ടായിട്ടുണ്ടെന്നും ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്
കല്ലുവച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവയ്ക്കേണ്ടത് മറച്ചു വച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ.
ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റെ ആഘാതം അവർക്ക് ജീവനുള്ളിടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു.
അതേസമയം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ ഉണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ
മലപ്പുറത്തെ വീട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്രതിരിച്ച് മന്ത്രി കെ.ടി ജലീലിന് വഴിനീളെ കരിങ്കൊടി പ്രതിഷേധം ഉണ്ടായി. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഫേസ്ബുക്കില്‍ മറുപടി പറയുമെന്നും, കൂടുതലൊന്നും പറയാനില്ലെന്നും ആണ് ജലീൽ പറഞ്ഞിട്ടുള്ളത്. പൊലീസ് സുരക്ഷയോടെയായിരുന്നു മന്ത്രിയുടെ യാത്ര. യാത്രക്കിടെ മന്ത്രിയെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ കരിങ്കൊടി കാണിച്ചു. വളാഞ്ചേരിയിലെ വീടിന് സമീപത്തും ചങ്ങരം കുളത്തും പെരുമ്പിലാവിലും മന്ത്രിക്കെതിരെ പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ എന്‍.ഐ.എയും കസ്റ്റംസും മന്ത്രി കെ. ടി ജലീലിനെ ചോദ്യം ചെയ്യാനിരിക്കുകയാണ്. നയതന്ത്ര ബാഗ് വഴി മതഗ്രന്ഥങ്ങള്‍ കൊണ്ട് വന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ ദിവസം രണ്ടര മണിക്കൂര്‍ കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെയാണ്
ചോദ്യം ചെയ്യൽ സംബന്ധിച്ച്, തനിക്ക് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ലെന്ന് മന്ത്രി പ്രതികരിച്ചിരുന്നത്.