
ന്യൂഡൽഹി : കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ ”രാവണൻ” പരാമർശത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന് എത്ര ചെളി വേണമെങ്കിലും അറിയാം. ചെളിയിൽ മാത്രമാണ് താമര വിരിയുന്നതെന്നും മോദി പറഞ്ഞു. ഗുജറാത്തിൽ ഡിസംബർ 5 ന് നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനായി ഗുജറാത്തിലെ കലോലിൽ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു.
മോദിക്ക് 100 തലയുണ്ടോ എന്ന മല്ലികാർജുൻ ഖാർഗെയുടെ പരിഹാസത്തിനുള്ള മറുപടിയാണ് പ്രധാനമന്ത്രി നൽകിയത്.‘ചിലർ എന്നെ പിശാചെന്ന് വിളിക്കുന്നു, ചിലർ പാറ്റയെന്നും’, പ്രധാനമന്ത്രി മോദി പറഞ്ഞു. ശ്രീരാമനിൽ ഒരിക്കലും വിശ്വസിക്കാത്തവർ ഇപ്പോൾ രാമായണത്തിൽ നിന്നുള്ള രാവണനെ താനുമായി താരതമ്യം ചെയ്യുന്നു. അത്തരം മോശം വാക്കുകൾ ഉപയോഗിച്ചതിൽ അവർ പശ്ചാതപിക്കുകയോ മാപ്പ് പറയുകയോ ചെയ്തിട്ടില്ല. ഇത് വളരെയധികം അത്ഭുതപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹിറ്റ്ലറെ പോലെ മരിക്കുമെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. അവസരം കിട്ടിയാൽ ഞാൻ തന്നെ മോദിയെ കൊല്ലുമെന്ന് മറ്റൊരു നേതാവ് പറയുന്നു…” ഗുജറാത്തിലെ കലോലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ആരോപിച്ചു.
Post Your Comments