ലൈഫ് മിഷൻ സി ബി ഐ അന്വേഷണം ഹൈക്കോടതി ഇന്നു വിധി പറയും.

കൊച്ചി / വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയിലെ സി ബി ഐ അന്വേഷണം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഇന്നു വിധി പറയും. സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷൻ സിഇഒയും യൂണിടാക് കമ്പനിയും നൽകിയ ഹർജിയിയിലാണ് ഇന്ന് തീരുമാനം. സിബിഐ റജിസ്റ്റർ ചെയ്ത കേസിൽ ലൈഫ് മിഷൻ സിഇഒ യു.വി.ജോസിനെതിരെയുള്ള തുടർനടപടികൾ ഹൈക്കോടതി ഒക്ടോബറിൽ രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തിരുന്നു.
വിദേശസംഭാവന നിയന്ത്രണ നിയമം, അഴിമതി നിരോധന നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഗൂഢാലോചനക്കുറ്റം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് അനിൽ അക്കര എംഎൽഎയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ കേസെടുക്കുന്നത്.
ലൈഫ് മിഷൻ നേരിട്ട് പണം വാങ്ങിയിട്ടില്ലെന്നും വിദേശസംഭാവന നിയന്ത്രണ നിയമം ലംഘിച്ചിട്ടില്ലെന്നും,കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ആണ് സർക്കാർ പറയുന്നത്. കോഴ ആരോപണം വിജിലൻസ് അന്വേഷിക്കുന്നുണ്ടെന്ന വിശദീകകാരണമാണ് ഇക്കാര്യത്തിൽ സർക്കാർ നൽകുന്നത്. കരാർ പ്രകാരം സേവനത്തിനുള്ള തുകയാണു കൈപ്പറ്റിയതെന്നാണു യൂണിടാക്കിന്റെ വാദം.