കേരളത്തിലെ ഒന്നാം കിട ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി.

തിരുവനന്തപുരം / കേരളത്തിലെ ഒന്നാം കിട ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിസർവ് ബാങ്കിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ച് പ്രൊഫഷണൽ ബാങ്കായി കേരള ബാങ്ക് പ്രവർത്തിക്കുമെന്നും, സംസ്ഥാനത്തിന്റെ വികസന പ്രവർ ത്തനങ്ങൾക്ക് ബാങ്കിന്റെ പങ്കാളിത്ത ഉണ്ടാകുമെന്നും, മുഖ്യമന്ത്രി പറഞ്ഞു. കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി അധികാരമേ റ്റെടുക്കുന്ന ചടങ്ങിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയാ യിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരള ബാങ്കിന്റെ രൂപീകരണം എന്നത് കേരളത്തിലെ സഹകാരികൾ സന്തോഷിക്കുന്ന കാര്യമാണ്. മലപ്പുറം ജില്ല മാത്രമാണ് കേരളബാങ്കി ന്റെ സംവിധാനത്തിൽ നിന്ന് ഇപ്പോൾ മാറിനിൽക്കുന്നത്. റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചാൽ കേരള ബാങ്കിന്റെ സംവിധാന ത്തിലൂടെ കേരളത്തിലേക്ക് പ്രവാസികൾക്ക് പണമയക്കാൻ സാധിക്കു ന്ന സംവിധാനം ഉണ്ടാക്കും. ഒരു ജില്ലയിൽ ഉള്ളവർക്ക് മാത്രം സഹാ യം ലഭ്യമാകാതിരിക്കരുത്. അതു നിഷേധിക്കാൻ പാടില്ല. അതിനാൽ മാറി നിൽക്കുന്നവരും ബാങ്കിന്റെ ഭാഗമാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി പി എം സംസ്ഥാന സമിതി അംഗമായ ഗോപി കോട്ടമുറിക്കലിനെ കേരള ബാങ്കിന്റെ ചെയർമാനായും എം കെ കണ്ണനെ വൈസ് ചെയർ മാനായും മുഖ്യമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി. 2019 നവംബർ 26നാണ് സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുന്നത്. ഒരുവർഷത്തേക്ക് സഹകരണ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുളള ഇടക്കാല ഭരണസമിതിക്കാ യിരുന്നു ഭരണ ചുമതല ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഇടക്കാല ഭരണ സമിതിയുടെ കാലാവധി അവസാനിച്ചു. പ്രാഥമിക വായ്‌പാ സഹകര ണ സംഘങ്ങൾ, അർബൻ ബാങ്ക് എന്നിവയുടെ പ്രതിനിധികളായി 14 പേരെയാണ് ബാങ്കിന്റെ ഭരണ സമിതിയിലേക്ക് തെരെഞ്ഞെ ടുത്തിരി ക്കുന്നത്.