Kerala NewsLatest NewsNews

പെരിയ കേസ്; സിബിഐ വരാതിരിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് മാത്രം കൊടുത്തത് 88 ലക്ഷം രൂപ

കണ്ണൂര്‍ പെരിയ ഇരട്ടക്കൊലപാതക കേസന്വേഷണം സി ബി ഐയ്ക്ക് വിട്ട വിധിക്കെതിരെ ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്താന്‍ പിണറായി സര്‍ക്കാര്‍ ചിലവാക്കിയത് 90 ലക്ഷം രൂപ. നിര്‍വാഹകസമിതിയംഗം ബാബുജി ഈശോയാണ് വിവരാവകാശ രേഖ പുറത്തുവിട്ടത്.

വിവരാവകാശ രേഖകള്‍ പ്രകാരം വിവിധ ഘട്ടങ്ങളില്‍ ഹാജരായ മൂന്ന് അഭിഭാഷകര്‍ക്ക് മാത്രം 88 ലക്ഷം രൂപ നല്‍കി.മനീന്ദര്‍ സിംഗ് എന്ന അഭിഭാഷകന് 60 ലക്ഷം നല്‍കി. നാലു ദിവസങ്ങളിലായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായ ഇനത്തില്‍ വിമാന യാത്രാക്കൂലി, താമസം, ഭക്ഷണം എന്നിവയ്ക്കായി 2,92,337 രൂപയും ചിലവാക്കി.

പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കേരള ഹൈക്കോടതി കേസ് സി ബി ഐക്ക് വിട്ടത്. 2019 ഫെബ്രുവരി 17നായിരുന്നു കാസര്‍കോട് കല്യോട്ട് വച്ച്‌ ബൈക്കില്‍ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button