ന്യൂസിലണ്ടിൻ്റെ ഉരുക്കു വനിത; വീണ്ടും ജസിന്ത.

ന്യൂസീലൻഡിൻ്റെ ഭരണ സാരഥ്യത്തിൽ ജസിന്ത ആർഡേണിന് രണ്ടാംമൂഴം. പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയവുമായാണ് ജസിന്ത വീണ്ടും അധികാരത്തിലെത്തുന്നത്. ആകെ രേഖപ്പെടുത്തിയ 87% വോട്ടിൽ ആർഡേന്റെ ലേബർ പാർട്ടിക്ക് 49% പിന്തുണ ലഭിച്ചു. അതേ സമയം പ്രതിപക്ഷത്തുള്ള നാഷണൽ പാർട്ടിക്ക് 27 ശതമാനം വോട്ട് മാത്രമേ നേടാനായുള്ളൂ. ജസിൻഡയുടെ എതിരാളിയും സെന്റർ-റൈറ്റ് നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത് 34 സീറ്റുകൾ മാത്രമാണ് നേടിയത്. 2002 ന് ശേഷമുള്ള നാഷണൽ പാർട്ടിയുടെ ഏറ്റവും മോശം പ്രകടനമാണിത്.
കൊറോണ മഹാമാരി ബാധിച്ച സമ്പദ് വ്യവസ്ഥയെ പുനർനിർമിക്കുന്നതിനും സാമൂഹിക അസമത്വം പരിഹരിക്കുന്നതിനും തന്റെ ഈ വിജയം ഉപയോഗിക്കുമെന്നും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വളരെയധികം ജോലികൾ ചെയ്യാനുണ്ടെന്നും, വിജയമുറപ്പിച്ച ശേഷം അവർ പറഞ്ഞു.
കോവിഡ് പ്രതിസന്ധി കാലത്തിനു മുമ്പുള്ളതിനേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലേക്ക് രാജ്യമെത്തും. എല്ലാം വീണ്ടെടുക്കാനും ത്വരിതപ്പെടുത്താനും ഈ വിജയം നമ്മളെ സഹായിക്കുമെന്നും ജസിൻഡ കൂട്ടിച്ചേർത്തു. അതേ സമയം അതേ സമയം ഭരണത്തിലേറുന്നതിനു മുമ്പ് നൽകിയ പല വാഗ്ദാനങ്ങളും ജസീന്ത പാലിച്ചില്ലെന്ന വിമർശനവുമുണ്ട്.
കോവിഡ് വ്യാപനത്തെ വിജയകരമായി കൈകാര്യം ചെയ്തതിലൂടെ ലോകമാകമാനം ജസിൻഡയുടെ ഭരണ പാടവത്തെ പ്രശംസിച്ചിരുന്നു.