CovidLatest NewsLaw,NationalNewsPolitics

ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കും കോണ്‍ഗ്രസിന് കുരുക്കിടുമോ?

ന്യൂഡല്‍ഹി: ട്വിറ്ററിന് പിന്നാലെ കോണ്‍ഗ്രസ് നേതാക്കളുടെ അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്കും ഒരുങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പുറകെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകളുള്‍പ്പെടെ താത്കാലികമായി മരവിപ്പിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഫെസ്ബുക്കും ഈ നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളുടെ ഫെയ്‌സ് ബുക്ക് പേജിനെതിരയാകും ഫേസ്ബുക്ക് നടപടി സ്വീകരിക്കുക. ഉചിതനടപടി സ്വീകരിക്കണം എന്ന് ദേശിയ ബാലാവകാശകമ്മീഷന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി ഉണ്ടാവുക എന്നും റിപ്പോര്‍ട്ടുണ്ട്.

അതേസമയം രാഹുല്‍ ഗാന്ധിക്ക് പുറകെ കോണ്‍ഗ്രസ് മാധ്യമവക്താവ് രണ്‍ദീപ് സുര്‍ജേവാല ഉള്‍പ്പടെ അഞ്ച് മുതിര്‍ന്ന നേതാക്കളുടെ അക്കൗണ്ടും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തതായാണ് വിവരം. സാമൂഹമാധ്യമ ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ അജയ് മാക്കന്‍, ലോക്സഭാ വിപ്പ് മാണിക്കം ടാഗോര്‍, മുന്‍ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്, മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് സുഷ്മിത ദേവ് എന്നിവരുടെ അക്കൗണ്ടുകളും ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.

ഡല്‍ഹിയില്‍ ക്രൂരപീഡനത്തിനിരയായി ഒന്‍പതുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇതിനിടയില്‍ രാഹുല്‍ പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ കഴിയുന്നതരത്തില്‍ ബന്ധുക്കളുടെ ഫോട്ടോയും ചേര്‍ത്ത് ട്വിറ്റ് ചെയ്തു.സംഭവം വിവാദമായതോടെ ഇതിനെതിരെ ദേശീയ ബാലാവകാശ കമ്മിഷന്‍ ട്വിറ്ററിനോട് വിശദീകരണം ചോദിച്ചു കൊണ്ട് നോട്ടീസ് അയച്ചിരുന്നു.

തുടര്‍ന്ന് ട്വിറ്ററിന്റെ വിശദീകരണം ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു. ഇതിന് വിശദീകരണമായി രാഹുലിന്റെ അക്കൗണ്ട് മരവിപ്പിച്ചെന്ന് ട്വിറ്റര്‍ അറിയിച്ചിരുന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമമായ ഫേ്‌സ് ബുക്കും കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഇങ്ങനൊരു നടപടി സ്വീകരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button