CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ഐഎസ് ഭീകരൻ മൂവാറ്റുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തീന് ജീവപര്യന്തം

കൊച്ചി: ഐഎസിനൊപ്പം ചേർന്ന് ഇറാഖിനെതിരെ യുദ്ധം ചെയ്തുവെന്ന കേസിൽ തൊടുപുഴ സ്വദേശി സുബഹാനി ഹാജ മൊയ്തിന് ജീവപര്യന്തം തടവ്. ഒരു ലക്ഷം രൂപ പിഴയും ഒടുക്കണം. കൊച്ചി എൻ ഐ എ കോടതിയാണ് ശിക്ഷ വിധിച്ചത്. സുബഹാനി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഐഎസിന്റെ ഇന്ത്യൻ വിഭാഗം മെർ അൽ ഹിന്ദിന്റെ പ്രവർത്തകനാണ് സുബഹാനി. ഇന്ത്യയുടെ സുഹൃദ് രാഷ്ട്രമായ ഇറാഖിനെതിരെ ഇന്ത്യൻ പൗരൻ യുദ്ധം ചെയ്തു വെന്നാണ് കേസ്.

സുബഹാനിക്കെതിരെ യുഎപിഎ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും ഗൂഢാലോചന കുറ്റവുമാണ് എൻഐഎ ചുമത്തിയത്. നിരോധിത സംഘടനയായ ഐഎസിനു വേണ്ടി ഇന്ത്യയിൽ ആക്രമണങ്ങൾ നടത്താൻ ഒരു സംഘം യുവാക്കൾ പദ്ധതിയിടുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ 2016ലാണ് എൻഐഎ കേസെടുത്തത്.

2015 ഏപ്രിലിൽ ഇന്ത്യ വിട്ട സുബഹാനി ഇറാഖിലെത്തി ഐഎസിൽ ചേർന്ന് പരിശീലനം തേടി ഭീകരപ്രവർത്തനത്തിൽ ഏർപ്പെട്ടെന്നാണ് കണ്ടെത്തി. ഇറാഖിലെ ദൗത്യത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തി സമൂഹമാധ്യമങ്ങൾ വഴി 15 പേരെ ഐഎസിലേക്ക് സുബഹാനി റിക്രൂട്ട് ചെയ്തതും കണ്ടെത്തിയിരുന്നു. ഫെയ്‌സ്ബുക്, ടെലഗ്രാം എന്നീ സമൂഹമാധ്യമങ്ങൾ വഴി ഐഎസ് കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തിയതായും എൻഐഎ കണ്ടെത്തി. സുബഹാനി ശിവകാശിയിൽനിന്നു സ്‌ഫോടക വസ്തുക്കൾ ശേഖരിക്കാനും ആളു കൂടുന്ന സ്ഥലങ്ങളിൽ സ്‌ഫോടനം നടത്താനും പദ്ധതിയിട്ടു. ഇന്ത്യയ്ക്കും സൗഹൃദരാജ്യങ്ങൾക്കുമെതിരെ യുദ്ധം ചെയ്‌തെന്ന കുറ്റം ചുമത്തി എൻഐഎ എടുത്ത ആദ്യ കേസെന്ന പ്രത്യേകതയുമുണ്ട് ഇതിന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button