ശിവശങ്കര്‍ ഇതുവരെ എൻ ഐ എ കേസില്‍ പ്രതിയല്ല, ഹര്‍ജി തീർപ്പ് ആക്കി.

കൊച്ചി/ വിവാദമായ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി. എം. ശിവശങ്കര്‍ കേസില്‍ പ്രതിയല്ലെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലാത്തതിനാല്‍ ഹര്‍ജി പരിഗണിക്കേണ്ടതില്ലെന്നും എന്‍ഐഎ അന്വേഷണ സംഘം കോടതിയെ അറിയിച്ചതോടെയാണ് ഹര്‍ജി തീര്‍പ്പാക്കുന്ന സാഹചര്യം ഉണ്ടായത്. ഇക്കാര്യം ശിവശങ്കറിന്റെ അഭിഭാഷകന് സമ്മതിക്കുക കൂടി ചെയ്തതോടെ കോടതി ഹര്‍ജി തീർപ്പ് കല്പിക്കുകയായിരുന്നു.
എന്‍ഐഎ ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യം ഇതുവരെ പരിഗണിച്ചിട്ടില്ല, ഏതെങ്കിലും സാഹചര്യത്തില്‍ അറസ്റ്റ് നീക്കമുണ്ടെങ്കില്‍ അത് കോടതിയെ അറിയിച്ച ശേഷമേ ഉണ്ടാകൂ എന്നും എന്‍ഐഎയ്ക്കു വേണ്ടി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. ശിവശങ്കറിനെതിരെ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും അറസ്റ്റിനുള്ള നീക്കം നടത്തിയ സാഹചര്യത്തിലാണ് എന്‍ഐഎ കോടതിയില്‍ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരുന്നത്.
വെള്ളിയാഴ്ച വരെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്യരുത് എന്ന്ഹൈക്കോടതി നിർദേശിച്ചിരുന്നത്. രണ്ട് ഏജന്‍സികളുടെയും വാദം കേട്ടശേഷം ശിവശങ്കറിന്റെ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം വെള്ളിയാഴ്ച തീരുമാനം ഉണ്ടാവും. സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 തവണ വിവിധ ഏജന്‍സികള്‍ നൂറിലേറെ മണിക്കൂര്‍ ചോദ്യം ചെയ്തിട്ടുണ്ടെന്നു ശിവശങ്കര്‍ കോടതിയില്‍ സമർപ്പിച്ച അപേക്ഷയില്‍ പറഞ്ഞിരുന്നു. അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുന്ന പശ്ചാത്തലത്തില്‍ അറസ്റ്റ് ഇല്ലാതെ തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടിരുന്നത്. അതേസമയം, ഇ ഡി യും, കസ്റ്റംസും
തങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കുകയാണ്.