CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNationalNewsPolitics

വാളയാർ കേസിലെ നീതി നിഷേധത്തിന് ഒരു വയസ്സ്, ഇരകളുടെ അമ്മ ഇന്ന് മുതൽ സത്യാഗ്രഹ സമരം നടത്തുന്നു.

പാലക്കാട്/ വാളയാർ കേസിൽ പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള പാലക്കാട് പോക്‌സോ കോടതിയുടെ വിധി വന്നിട്ട് ഇന്ന് ഒരു വർഷം തികയുന്നു. സാംസ്കാരികപരമായും, സാക്ഷരതയിലും രാജ്യത്ത് മുന്നിൽ നിൽക്കുന്ന കേരളത്തിൽ ഇപ്പോഴും നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് മരണപ്പെട്ട രണ്ടു ഇരകളുടെയും മാതാപിതാക്കൾ. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഒരാഴ്ച വീടിന് മുന്നിൽ കുടുംബം സത്യാഗ്രഹമിരിക്കുകയാണ്.

കേസിലെ അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടത് 2019 ഒക്ടോബറിലാണ്. പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും കേസിൽ വീഴ്ച വരുത്തി പ്രതികളെ രക്ഷപെടുത്തുകയായിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കൾ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതിപ്പെട്ടിരുന്നു. ഏത് അന്വേഷണത്തിനും സർക്കാർ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് മുഖ്യമന്ത്രി നൽകി. പോക്‌സോ കോടതി വിധി റദ്ദാക്കണമെന്ന സർക്കാർ അപ്പീലിൽ ഹൈക്കോടതിയിൽ അടുത്തയാഴ്ച വാദം തുടങ്ങുകയാണ്.

ഇതിനിടെ വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ വീണ്ടും പോലീസിനെതിരെ ആരോപണം ഉണ്ടായി. ഇരകളുടെ കുടുംബാം ഗങ്ങൾ തന്നെ പൊലീസിനെതിരെ രംഗത്ത് വരുകയായിരുന്നു. കേസിൽ പുനർവിചാരണ അനുവദിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ച ശേഷം മൊഴിയെടുക്കാൻ വന്ന പൊലീസ് താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് കുട്ടികളുടെ അമ്മ ആരോപണം ഉന്നയിച്ചിരുന്നു. രണ്ട് വനിത പൊലീസുകാർ ആണ് മൊഴിയെടുക്കാൻ എത്തിയത്. ഇളയ കുട്ടിയുടെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ചെങ്കിലും ഇത് എഴുതിയെടുത്തില്ലെന്നും അവർ പറയുകയുണ്ടായി. ഈ സാഹചര്യത്തിലാണ്, വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പ്രതികളെ വെറുതെ വിട്ട വിധിക്ക് ഒരു വർഷം പൂർത്തിയാകുന്ന സാഹചര്യത്തിൽ, ഞായറാഴ്ച മുതൽ കുട്ടികളുടെ അമ്മ വീട്ടിൽ സത്യാഗ്രഹ സമരം തുടങ്ങുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button