മോഹൻലാൽ ജുവലേഴ്‌സിൽ റെയ്‌ഡിൽ പിടിച്ചത് രേഖകളിലില്ലാത്ത 814 കോടി.

ചെന്നൈ / രാജ്യത്തേക്ക് സ്വർണ്ണം കൊണ്ടുവരുന്നതിന് ചുക്കാൻ പിടി ക്കുന്നവരിൽ പ്രമുഖനും മൊത്ത വ്യാപാരിയുമായ മോഹൻലാൽ ജുവലേഴ്‌സിൽ കഴിഞ്ഞ രണ്ട് ദിവസമായി ആദായനികുതി വകുപ്പ് പരിശോധനയിൽ കണ്ടെത്തിയ അനധികൃത സ്വത്തിന്റെ മൂല്യം അഞ്ഞൂറ് കോടിയിലേറെയെന്ന് റിപ്പോർട്ട്. മോഹൻലാൽ ജുവലേ ഴ്‌സിന്റെ തമിഴ്‌നാട് കേന്ദ്രീകരിച്ചുളള സ്വർണ മൊത്ത വ്യാപാര കേന്ദ്രത്തിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ആണ് രേഖകളിൽ ഉള്ളതിന്റെ ഇരട്ടി സ്വത്ത് പിടിച്ചെടുത്തിരിക്കുന്നത്.
മോഹൻലാൽ ജുവലേഴ്‌സിൽ നിന്നും 814 കിലോ രേഖകളിൽ ഇല്ലാത്ത സ്വർണം പിടികൂടിയെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം. രേഖകളില്ലാതെ സ്വർണം വിറ്റതിന്റെ നിരവധി തെളിവുകളും ആദായനികുതി വകുപ്പ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ചെന്നൈയിലെ ഓഫീസിലെ കമ്പ്യൂട്ടറിൽ കഴിഞ്ഞ വർഷം 102 കോടി രൂപയുടെ ഇടപാട് നടന്നതായി കാണിക്കുന്നുണ്ടെങ്കിലും, ഇത് പകുതിപോലും രേഖകളിൽ ഇല്ലെന്നാണ് അറിയുന്നത്. ചെന്നൈയിലെ ആസ്ഥാനത്തിന് പുറമെ മുംബയ്, കൊൽക്കത്ത, കോയമ്പത്തൂർ , സേലം, തിരുച്ചിറപ്പളളി, മധുര,തിരുനൽവേലി എന്നിവിടങ്ങളിലെ ഓഫീസുകളിലും ജുവലറികളിലുമാണ് ഒരേ സമയം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. രേകഖളിൽപെടാതെ മോഹൻലാൽ ജുവലേഴ്‌സിൽ നിന്നും പിടികൂടിയ 814 കിലോ സ്വർണത്തിന് നാന്നൂറ് കോടി രൂപ മൂല്യം വരുമെന്നാണ് ആദായ നികുതി വകുപ്പ് പറയു ന്നത്. ബിസിനസ് ഇടപാടുകളുടെ ഭാഗമായുളള സ്വർണമാ ണെന്നും ഇതു സാധാരണ കണക്കിൽപ്പെടുമോയെന്നത് വിശദമായ പരിശോധന കൾക്ക് ശേഷമേ പറയാൻ സാധിക്കുകയു ളളൂവെന്നും ആദായ നികു തി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുമുണ്ട്. രേഖകളിൽ കാണി ക്കാതെ നടത്തിയ ഇടപാടുകളുടെ തെളിവുകൾ കമ്പ്യൂട്ടറിൽ നിന്ന് സൈബർ വിദഗ്ദ്ധർ നടത്തിയ പരിശോധനയിലും കണ്ടെത്തിയിരിക്കുകയാണ്.