CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

ഇ ഡിയുടെ കണ്ടെത്തൽ എൻ ഐ എക്കും കസ്റ്റംസിനും തിരിച്ചടി.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻ ഐ എക്കും കസ്റ്റംസി നും തിരിച്ചടിയായി ലൈഫ് കേസന്വേഷണത്തിലെ ഇ ഡിയു ടെ കണ്ടെത്തൽ. സ്വപ്ന സുരേഷിന്റെ ലോക്കറില്‍നിന്നു കണ്ടെടുത്ത ഒരു കോടി രൂപ എം.ശിവശങ്കറിന് ലഭിച്ച കോഴയാണെന്ന ഇഡി കണ്ടെത്തലാണ് ദേശീയ അന്വേഷണ ഏജന്‍സിക്കും കസ്റ്റംസിനും തിരിച്ചടിയായത്.

സ്വര്‍ണക്കടത്തിലെ പണമാണ് സ്വപ്നയുടെ ലോക്കറില്‍നിന്നു ലഭിച്ചത് എന്നായിരുന്നു കസ്റ്റംസിന്‍റെയും എന്‍ഐഎയുടെയും കണ്ടെത്തല്‍. എന്നാല്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷയ്ക്കെതിരെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ഇഡി നടത്തിയ വെളിപ്പെടുത്തല്‍ സ്വര്‍ണക്കടത്തിന്‍റെ ഇതുവരെയുള്ള അന്വേഷണത്തെ തകിടം മറിക്കുന്നതാണ്. ലൈഫ് മിഷന്‍ കരാറിലൂടെ ശിവശങ്കറിന് ലഭിച്ച പണമാണ് സ്വപ്ന ലോക്കറില്‍ സൂക്ഷിച്ചതെന്നും ശിവശങ്കറിനെ രക്ഷപ്പെടുത്താന്‍ സ്വപ്ന കള്ളം പറഞ്ഞതാണെ ന്നുമാണ് ഇഡി കണ്ടെത്തല്‍.

ലോക്കറിലെ പണം സ്വര്‍ണക്കടത്തിലേതല്ലെന്നു വ്യക്തമായാല്‍ നിലവിലെ അന്വേഷണത്തെ കാര്യമായി ബാധിക്കും. പുതിയ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ തിങ്കളാഴ്ച കസ്റ്റംസ് ചോദ്യം ചെയ്യും. തിരുവനന്തപുരം എസ്ബിഐയിലെ സ്വപ്ന സുരേഷിന്‍റെ ലോക്കറില്‍നിന്ന് 64 ലക്ഷവും ഫെഡറല്‍ ബാങ്ക് സ്റ്റാച്യൂ ശാഖയിലെ ലോക്കറില്‍നിന്ന് 46.50 ലക്ഷവുമാണ് എന്‍ഐഎ കണ്ടെടുത്തത്. ഈ തുക സ്വര്‍ണക്കടത്തില്‍ പ്രതിയുണ്ടാക്കിയ പണമാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ അന്വേഷണം തുടങ്ങിയത് തന്നെ. കസ്റ്റംസും ഈ നിരീക്ഷണത്തോട് യോജിക്കുന്ന കണ്ടെത്തലുകളാണ് നടത്തിയത്. കെ.ടി.റമീസാണ് സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരനെന്നായിരുന്നു ഇരു ഏജന്‍സികളും വ്യക്തമാക്കിയത്.

സ്വര്‍ണക്കടത്തിന്‍റെ സൂത്രധാരന്‍ ശിവശങ്കറാണെന്നും ഇഡി പറയുന്നു. ഇതോടെ വെട്ടിലായത് മറ്റ് ഏജന്‍സികളാണ്. ലോക്കറിലെ പണം സ്വര്‍ണക്കടത്തിലേതല്ലെങ്കില്‍ എന്‍ഐഎയ്ക്കും കസ്റ്റംസിനും തുടരന്വേഷണം ദുഷ്കരമാകും.എന്‍ഐഎയും കസ്റ്റംസും ഇതുവരെ കോടതിയില്‍ നല്‍കിയ രേഖകളിലെല്ലാം ഈ പണം സ്വര്‍ണക്കടത്തി ലേതാണ് എന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. എന്‍ഫോഴ്സ്മെന്‍റിന്‍റെ പുതിയ വാദത്തോടെ ശിവശങ്കറിനെ എന്‍ഐഎയ്ക്കും കസ്റ്റംസിനും വീണ്ടും ചോദ്യം ചെയ്യേണ്ടി വരുന്ന സ്ഥിതിയായി. എന്നാൽ എന്‍ഐ എ വിഷയത്തിൽ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button