ബി ഗോപലകൃഷ്ണനെ ബി.ജെ.പി. തൃശൂരിൽ കളത്തിലിറക്കി.

തൃശൂർ/ തൃശൂർ കോർപ്പറേഷൻ കൈപ്പിടിയിലാക്കാൻ ബി.ജെ.പി. സംസ്ഥാന നേതാവ് ബി.ഗോപാലകൃഷ്ണനെ രംഗത്തിറക്കി. മേയർ സ്ഥാനാർത്ഥി ആയാണ് സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ തൃശൂരിൽ മത്സരിക്കുന്നത്. നിലവിൽ ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ കുട്ടൻകുളങ്ങരയിൽ നിന്നുമാണ് ബി ഗോപലകൃഷ്ണൻ മത്സരിക്കുന്നത്. മിഷൻ 28 പ്ലസ് എന്ന മുദ്രാവാക്യമുയർത്തിയാണ് എൻ.ഡി.എ കോർപ്പറേഷനിൽ മത്സരിക്കാനിറങ്ങുന്നത്. ആദ്യ ഘട്ടത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച 36 ഡിവിഷനുകളിലും ഇതിനോടകം പ്രചാരണ പ്രവർത്തനങ്ങൾക്ക് ബി ജെ പി തുടക്കം കുറിച്ച് കഴിഞ്ഞു. പന്ത്രണ്ട് ഡിവിഷനുകളിലേക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ബി.ജെ.പിയുടെ 48 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയായിരിക്കുകയാണ്. ബി.ഡി.ജെ.എസിന്റെ ഏഴ് സീറ്റുകളിലേക്കാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. കോർപ്പറേഷനിലേക്കുള്ള മുഴുവൻ സ്ഥാനാർത്ഥികളെയും എൽ.ഡി.എഫ് പ്രഖ്യാപിച്ചു. യു.ഡി.എഫിന്റെ രണ്ടാം പട്ടിക കൂടി ഇനി വരാനുണ്ട്.