തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഫലങ്ങൾ എട്ടരയോടെ അറിഞ്ഞു തുടങ്ങും.

തിരുവനന്തപുരം /തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഫലങ്ങൾ എട്ടരയോടെ അറിഞ്ഞു തുടങ്ങും. വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. എല്ലാ ഫലങ്ങളും ഉച്ചയോടെ അറിയാൻ കഴിയുമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുള്ളത്. 244 കേന്ദ്രങ്ങളിലാണ് 8 മണിമുതൽ വോട്ടെണ്ണൽ നടക്കുക. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. സർവീസ് വോട്ടുകൾക്ക് പുറമേ കൊവിഡ് ബാധിതകർക്കുള്ള സ്പെഷ്യൽ തപാൽ വോട്ടകളുമുണ്ട്. രണ്ടേമുക്കാൽ ലക്ഷം വോട്ടുകളാണ് ഇത്തരത്തിലുള്ളത്. ത്രിതലപഞ്ചായത്തുകളിലെ വോട്ടുകൾ ബ്ലോക്കുകളിലാണ് എണ്ണുക.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെണ്ണൽ നടക്കുക. കൗണ്ടിങ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിക്കും. കൗണ്ടിങ് ഹാളില്‍ എത്തുന്ന സ്ഥാനാത്ഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നു നിർദേശിച്ചിട്ടുണ്ട്. എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളുടെ ഫലം 11 മണിയോടെ പുറത്തുവരും. പുതിയ അംഗങ്ങൾ അടുത്ത തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. അദ്ധ്യക്ഷൻമാരുടേയും ഉപാദ്ധ്യക്ഷൻമാരുടേയും സത്യപ്രതിജ്ഞ തീയതി പിന്നീട് തീരുമാനിക്കുന്നതാണ്.