CinemaKerala NewsLatest News

വിവാഹത്തിനു മുമ്പ്‌ സബീന എ. ലത്തീഫ്, സംഘപുത്രിയായതോടെ സബീനാ ജയേഷ്

കോഴിക്കോട്: ബി.ജെ.പിയെ പുകഴ്ത്തുകയും സംഘപുത്രിയെന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നുള്ള ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി നടി ലക്ഷ്മിപ്രിയ. മതംമാറ്റവുമായി ബന്ധപ്പെട്ടും പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്​. വിവാഹത്തിന് മുമ്ബ് തന്‍റെ പേര് സബീന എ. ലത്തീഫ് എന്നായിരുന്നുവെന്ന് വ്യക്തമാക്കിയ ലക്ഷ്മിപ്രിയ, തന്‍റെ കുടുംബത്തെയും വിദ്യാഭ്യാസ യോഗ്യതയെയും കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നു. 16 വയസ് മുതല്‍ പ്രഫഷനല്‍ നാടക നടിയായിരുന്നുവെന്നും ഹിന്ദു ആചാര പ്രകാരമാണ് പട്ടണക്കാട് പുരുഷോത്തമന്‍റെ മകന്‍ ജയേഷിനെ വിവാഹം കഴിച്ചതെന്നും വെളിപ്പെടുത്തുന്നു. ഒരു പാര്‍ട്ടിയിലും അംഗത്വം എടുത്തിട്ടില്ലെങ്കിലും ബി.ജെ.പിയോടാണ് താല്‍പര്യമെന്ന് ലക്ഷ്മിപ്രിയ പോസ്റ്റില്‍ ആവര്‍ത്തിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:പേര്: സബീനാ ജയേഷ് ഏലിയാസ് ലക്ഷ്മി പ്രിയ
വിവാഹത്തിന് മുന്‍പ്: സബീനാ എ ലത്തീഫ് ജനനം 1985 മാര്‍ച്ച്‌ 11
പിതാവ് പുത്തന്‍ പുരയ്‌ക്കല്‍ അലിയാര് കുഞ്ഞ് മകന്‍ പരേതനായ കബീര്‍. (അദ്ദേഹം ഈ കഴിഞ്ഞ ഏപ്രില്‍ 7 നു പുലര്‍ച്ചെ മരണമടഞ്ഞു, കാന്‍സര്‍ ബാധിതന്‍ ആയിരുന്നു.) പിതാവിന്റെ കുടുംബം ഹരിപ്പാട് പയ്യൂര്‍ വീട് മാതാവ് പ്ലാമൂട്ടില്‍ റംലത്ത് എന്റെ രണ്ടര വയസ്സില്‍ അവര്‍ വേര്‍പിരിഞ്ഞു.
വളര്‍ത്തിയത്‌ പിതൃ സഹോദരന്‍ ശ്രീ ലത്തീഫ്.
ഗാര്‍ഡിയന്റെ സ്ഥാനത്ത് അദ്ദേഹത്തിന്റെ പേരാണ്.
സഹോദരങ്ങള്‍: രണ്ടു സഹോദരിമാര്‍.
വിദ്യാഭ്യാസം സെന്റ് മേരിസ് എല്‍ പി എസ് ചാരുംമൂട്, സി ബി എം എഛ് എസ് നൂറനാട്,പി യൂ എം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ പള്ളിയ്ക്കല്‍.
വിദ്യാഭ്യാസം പ്ലസ് ടു കംപ്ലീറ്റ് ചെയ്തില്ല.16 വയസ്സു മുതല്‍ ഞാനൊരു പ്രൊഫഷണല്‍ നാടക നടി ആയിരുന്നു.വിവാഹം 2005 ഏപ്രില്‍ 21 ന് പട്ടണക്കാട് പുരുഷോത്തമന്‍ മകന്‍ ജയേഷ്.ഹിന്ദു ആചാര പ്രകാരം.
രാഷ്ട്രീയം: ഇതുവരെ ഒരു പാര്‍ട്ടിയിലും അംഗത്വം ഇല്ല.താല്പ്പര്യം ഭാരതീയ ജനതാ പാര്‍ട്ടിയോട്.
വിശ്വാസം എല്ലാ മതങ്ങളെയും ആചാര അനുഷ്ട്ടാനങ്ങളെയും ബഹുമാനിയ്ക്കുക എന്നതില്‍. ഒരാളുടെയും രാഷ്ട്രീയം, മത വിശ്വാസം അതിലൊന്നും യാതൊരു വിധത്തിലും ഞാന്‍ ഇടപെടാറില്ല.ഇതുവരെ മറച്ചു വച്ച ഒരു ഐഡന്റിറ്റിയിലും ജീവിച്ചിട്ടില്ല. വൈറല്‍ ആകാന്‍ ഒരു പോസ്റ്റും എഴുതാറില്ല. പ്രൊഫൈല്‍ പബ്ലിക് അല്ല. വളരെ കുറച്ചു ഫ്രണ്ട്സ് മാത്രം ഉള്ള പ്രൊഫൈലില്‍ എന്റെ ശരികള്‍, എന്റെ നിലപാടുകള്‍ ഇവ കുറിയ്ക്കുന്നു. അവയില്‍ ശരിയുണ്ട് എന്ന്തോന്നുന്നവ കോപ്പി പേസ്റ്റ് ചെയ്തു നിങ്ങള്‍ ഷെയര്‍ ചെയ്യുന്നു.
നൂറനാട് സിബിഎം ല്‍ ഞാന്‍ ഒറ്റയ്ക്കല്ല പഠിച്ചത്. അതുകൊണ്ട് കുരുപൊട്ടിച്ചു സ്വയം മരിയ്ക്കുന്നവര്‍ കേരളത്തിലെ സ്കൂളുകളില്‍ എന്നാണ് വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചത് എന്ന് പരിശോധിച്ചു നോക്കുക. അന്ന് ഇവിടെ എബി വി പി ഉണ്ടായിരുന്നോ എന്ന് ചോദിക്കുന്നവരോട് അന്ന് എസ് എഫ് ഐ യും കെ എസ് യൂ വും ഉണ്ടായിരുന്നുവെങ്കില്‍ അന്ന് എ ബി വി പി യും ഉണ്ടായിരുന്നു എന്ന് താഴ്മയായിഅറിയിക്കുന്നു. കാലം എന്നത് എന്റെയോ നിങ്ങളുടെയോ സ്വന്തമല്ല. ഓരോ ദിവസവും കടന്നു പോകുന്നത് കൃത്യമായ തെളിവുകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ്. അതുകൊണ്ട് രോധകര്‍ മിനിമം ഗൂഗിള്‍ സേര്‍ച്ച്‌ എങ്കിലും ചെയ്യുക.
നബി: എന്‍റെ പേരും വിശ്വാസവും പലതവണ ഞാന്‍ എഴുതിയിട്ടുള്ളതാണ്. ഇപ്പൊ ഇതൊരു പുതിയ കാര്യമായി എഴുതി ആഹ്ലാദിയ്ക്കുന്നവര്‍ക്കായി ഈ എഴുത്ത് സമര്‍പ്പിക്കുന്നു.
എന്ന് ലക്ഷ്മി പ്രിയ ഒപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ബി.ജെ.പിയെയും എ.ബി.വി.പിയെയും പുകഴ്ത്തി നടി ലക്ഷ്മി പ്രിയ രംഗത്തെത്തിയത്. ബി.ജെ.പി സീറ്റ് നേടിയാലും ഇല്ലെങ്കിലും താന്‍ എന്നും സംഘപുത്രി ആയിരിക്കും. മരണം വരെ ബി.ജെ.പിക്ക് വോട്ട് ചെയ്യും. ജയ പരാജയങ്ങളുടെ പേരില്‍ ആരെല്ലാം പ്രസ്ഥാനത്തെ വിട്ടുപോയാലും താ൯ എന്നും പ്രസ്ഥാനത്തോടൊപ്പം ഉണ്ടാകുമെന്നും ആണ് ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button