മുംബൈ ബാർജ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗ സംഘത്തെ നിയോഗിച്ചു
മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മുംബൈ ബാർജ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ നോട്ടിക്കൽ അഡ്വൈസറെ നിയോഗിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ്. ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ച് ബാർജ് കടലിൽ തുടരാനുള്ള തീരുമാനം ആരാണ് എടുത്തത് ? എങ്ങനെയാണു മുങ്ങിയത് ? തുടങ്ങിയ കാര്യങ്ങൾ ആറംഗ സംഘമായിരിക്കും അന്വേഷിക്കുക.
ദുരന്തത്തെ കുറിച്ച് പോലീസ് അന്വേഷണവും പുരോഗമിക്കുന്നുണ്ട്. മുംബൈയിൽനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ഹീര ഓയിൽ ഫീൽഡിനു സമീപം കാറ്റിനെത്തുടർന്നാണ് ബാർജ് (കൂറ്റൻ ചങ്ങാടം) അപകടത്തിൽപ്പെട്ടത്. പി 305 നമ്പർ ബാർജ് തിങ്കളാഴ്ചയോടെ പൂർണമായും മുങ്ങിയിരുന്നു. ബാർജിൽ ഉണ്ടായിരുന്ന 261 പേരിൽ 186 പേരെ നാവികസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചിരുന്നു.