Latest NewsNews

വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു എന്ന പ്രചരണം വ്യാജമെന്ന് പോലീസ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ ധനസഹായം നല്‍കുന്നു എന്ന സന്ദേശം വ്യാജമെന്ന് പോലീസ്. ഇല്ലാത്ത സ്‌കോളര്‍ഷിപ്പിെന്റ പേരില്‍ നിരവധി പേര്‍ കബളിപ്പിക്കപ്പെട്ടതായും പൊലീസ് പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് കൊവിഡ് സപ്പോര്‍ട്ടിങ് സ്‌കോളര്‍ഷിപ്പെന്ന പേരില്‍ ധനസഹായം നല്‍കുന്നതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളാണ് വ്യാജമാണെന്ന് പൊലീസ അറിയിച്ചത്്. കൊവിഡ് സപ്പോര്‍ട്ടിങ് പദ്ധതിയുടെ ഭാഗമായി ഒന്നുമുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ കേന്ദ്ര ധനസഹായം നല്‍കുമെന്നാണ് വ്യാജ പ്രചരണം നടത്തിയത്. ഈ വ്യാജ സന്ദേശമാണെന്നറിയാതെ നിരവധി പേരാണ് അക്ഷയ കേന്ദ്രങ്ങളിലേക്ക് എത്തിയത്.

രജിസ്ട്രേഷന്‍ ഫീസായി 100 രൂപയും ഈടാക്കുന്നുണ്ടെന്നും, കുട്ടികളുടെ വിവരങ്ങള്‍ക്കൊപ്പം ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങളും തട്ടിപ്പു സംഘങ്ങള്‍ ആവശ്യപ്പെടുന്നുണ്ടന്നും പോലീസ് പറഞ്ഞു്. ഇങ്ങനെ നല്‍കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനാണ് സാധ്യതയെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അധ്യാപകരടക്കം സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യാന്‍ തുടങ്ങിയതോടെയാണ് സന്ദേശം വ്യാപകമായി പ്രചരിച്ചത്.

അഞ്ചാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ. വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്ന് പഠിക്കാന്‍ 4,000 രൂപ കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു എന്ന വ്യാജ സന്ദേശവും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഇതും വ്യാജമാണെന്ന് കേന്ദ്രസര്‍ക്കാരിെന്റ ഫാക്ട് ചെക്ക് വിഭാഗം തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ലോക്ഡൗണ്‍ കാലത്ത് വ്യാപരികള്‍ക്ക് സര്‍ക്കാരിെന്റ ധനസഹായം, ദിവസ വേതന തൊഴിലാളികള്‍ക്കും അതിഥിത്തൊഴിലാളികള്‍ക്കും മൂന്ന് മാസം 10,000 രൂപ വീതം, ബിരുദ വിദ്യാര്‍ഥികള്‍ക്ക് 15,000 രൂപയുടെ സ്‌കോളര്‍ഷിപ്പ്, തുടങ്ങിയ വ്യാജ പ്രചാരണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

സര്‍ക്കാരിേന്റയും ഐ.ടി മിഷന്‍, അക്ഷയ എന്നിവയുടെ ലോഗോ ഉപയോഗിച്ചാണ്് ഇത്തരം വ്യാജ പ്രചാരണം നടത്തുന്നത്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഒഫീഷ്യല്‍ വെബ് സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ മാത്രമാണ് പൊതുജനങ്ങള്‍ വിശ്വാസത്തില്‍ എടുക്കേണ്ടതെന്നും പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button