CrimeKerala NewsLatest NewsLaw,Local News

കയ്യാങ്കളി കേസ് തുടരണോ? സുപ്രീംകോടതി വിധി ഇന്ന്

ന്യൂഡല്‍ഹി: കേരളത്തിലെ രാഷ്ട്രീയക്കാരെ മൊത്തത്തില്‍ നാണംകെടുത്തിയ നിയമസഭ കയ്യാങ്കളി കേസില്‍ സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും. ആറ് ഇടത് നേതാക്കളുടെയും അപ്പീല്‍ സ്വീകരിക്കണമോ തള്ളണമോ എന്ന കാര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഉണ്ടാവുക.

മുന്‍ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ നിയമസഭയിലുണ്ടായ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്താണ് സുപ്രീംകോടതി തീരുമാനം ഉണ്ടാവുക. കേസ് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുനില്‍ക്കും. അതേസമയം പിന്‍വലിക്കല്‍ ആവശ്യത്തെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ശക്തമായി എതിര്‍ക്കും.

സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറാണ് ഹാജരാകുക. നിയമസഭയിലെ അക്രമങ്ങള്‍ ക്ഷമിക്കാനാവില്ലെന്ന നിലപാടാണ് കഴിഞ്ഞ തവണ സുപ്രീം കോടതി സ്വീകരിച്ചിരുന്നത്. മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ എംഎല്‍എമാരുടേത് മാപ്പര്‍ഹിക്കാത്ത പെരുമാറ്റമാണെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു. കേസില്‍ നോട്ടിസ് അയക്കാനും കോടതി തയാറായിരുന്നില്ല.

സുപ്രീം കോടതി വീണ്ടും കേസ് പരിഗണിക്കുമ്പോള്‍ എംഎല്‍എമാര്‍ക്ക് നിയമസഭയ്ക്കുള്ളില്‍ പ്രതിഷേധിക്കാന്‍ ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന വാദമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുക. കേസെടുക്കണമെങ്കില്‍ സ്പീക്കറുടെ അനുമതി അനിവാര്യമാണെന്നും, സഭയുടെ സവിശേഷാധികാരം നിലനില്‍ക്കാനാണ് കേസ് പിന്‍വലിക്കാനുള്ള തീരുമാനമെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഉന്നയിക്കുന്ന വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button