Latest News

പണയം വെച്ചത് മുക്കുപണ്ടം ,ഉരച്ചു നോക്കിയപ്പോള്‍ 916; തട്ടിയത് 2.72 കോടി !

ഒറ്റ നോട്ടത്തില്‍ സ്വര്‍ണമെന്നു തോന്നുന്ന ആഭരണങ്ങള്‍ പണയം വെച്ച് തട്ടിയത് 2.72 കോടി രൂപ.പണയം വയ്ക്കാനായി കൊണ്ടുവന്നത് പുത്തന്‍ മാലകള്‍ ആയിരുന്നു , ഒറ്റ നോട്ടത്തില്‍ സ്വര്‍ണം . ഉരച്ചു നോക്കിയപ്പോഴും 916. സംശയമൊന്നും തോന്നാതെ ബാങ്ക് അധികൃതര്‍ വായ്പയായി 2.72 കോടി രൂപ നല്‍കി. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ഉദുമ ശാഖയില്‍നിന്നാണ് സ്വര്‍ണ വായ്പയുടെ പേരില്‍ വന്‍ തട്ടിപ്പ് നടന്നത് . ബാങ്കില്‍ പണയപ്പെടുത്തിയ ആഭരണങ്ങളില്‍ ഏറെയും നെക്ലേസുകളാണ് .

സാധാരണ യഥാര്‍ത്ഥ സ്വര്‍ണ്ണം ആണോന്ന് മാറ്ററിയാന്‍ ഉരച്ചുനോക്കുന്ന കൊളുത്തു ഭാഗത്ത് യഥാര്‍ഥ സ്വര്‍ണം തന്നെ വയ്ക്കുകയും ബാക്കി ഭാഗത്ത് മുക്കുപണ്ടവും ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്. ‘തിരൂര്‍ പൊന്ന്’ എന്നു പറയുന്ന ചെമ്പില്‍ സ്വര്‍ണംപൂശിയ ആഭരണങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് ബാങ്ക് മാനേജര്‍ മൊഴി നല്‍കിയതായി പൊലീസ് വെളിപ്പെടുത്തി . ബാങ്ക് മാനേജര്‍ റിജുവിന്റെ പരാതിയില്‍ 13 പേര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുതിരിക്കുന്നത് .ഇവര്‍ ബാങ്കില്‍ മുക്കുപണ്ട തട്ടിപ്പ് നടത്തിയത് വ്യത്യസ്ത ഘട്ടങ്ങളിലായാണ് . മേല്‍പ്പറമ്പ് അരമങ്ങാനം സുനൈബ് വില്ലയില്‍ കെ.എം.മുഹമ്മദ് സുഹൈറിന് ബാങ്ക് ജീവനക്കാരുമായി ഉണ്ടായ സൗഹൃദത്തിലൂടെയാണ് തട്ടിപ്പ് ആരംഭിച്ചത് ..

ആദ്യം സുഹൈര്‍ ആണ് 3 തവണ സ്വര്‍ണം പണയം വെച്ചത് . പിന്നീട് മറ്റുള്ളവരെ ബാങ്കുമായി പരിചയപ്പെടുത്തി. തുടര്‍ന്ന് വിവിധ അക്കൗണ്ടുകളിലൂടെ സ്വര്‍ണം പണയപ്പെടുത്തി തട്ടിപ്പ് നടന്നു കൊണ്ടേയിരുന്നു .കേസിലെ ഒന്നാം പ്രതിയായ സുഹൈര്‍ മാത്രം മൂന്ന് തവണയായി ആഭരണം പണയം വച്ച് 22 ലക്ഷം രൂപ എടുത്തിട്ടുണ്ട് .പണയപ്പെടുത്തിയവരിലെ വിശ്വാസം കാരണം ബാങ്ക് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയില്ലെന്നാണ് വിവരം . ഓഡിറ്റിങ് സമയത്ത് സ്വര്‍ണം പുറത്തെടുത്ത് പരിശോധന നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സംശയം തോന്നിയതിനെ തുടര്‍ന്ന് വിശദമായി പരിശോധിച്ചപ്പോള്‍ മുഴുവന്‍ മുക്കുപണ്ടമാണെന്ന് തെളിയുകയായിരുന്നു .

അന്വേഷണം നടത്തുന്നത് ബേക്കല്‍ ഡിവൈഎസ്പി സി.കെ.സുനില്‍കുമാറിന്റെ നിര്‍ദേശപ്രകാശം ബേക്കല്‍ സിഐ പി.രാജേഷിന്റെ നേതൃത്വത്തിലാണ് . ഉദുമ ശാഖയിലെ അപ്രൈസറായ നീലേശ്വരം സ്വദേശിയെ തല്‍സ്ഥാനത്തുനിന്നു മാറ്റി. വിഷയത്തില്‍ പ്രതികരിക്കാതെ മൗനം പാലിക്കുകയാണ് ബാങ്ക് ജീവനക്കാര്‍ .സുഹൈറിനെ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഓഗസ്റ്റ് 6 വരെ റിമാന്‍ഡ് ചെയ്തതു . ഉദുമ, ബേക്കല്‍, കളനാട് സ്വദേശികളായ മുഹമ്മദ് സുഹൈര്‍, ഹസന്‍, റുഷൈദ്, അബ്ദുല്‍ റഹീം, എം.അനീസ്, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സിയാദ്, മുഹസിന്‍ ജഷീദ്, മുഹമ്മദ് ഷഹമത്ത്, മുഹമ്മദ് ജാവിദ്, മുഹമ്മദ് സഫ്വാന്‍, മുഹമ്മദ് ഹാഷിം, ഹാരിസുല്ല എന്നിവറീ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട് .2020 ഒക്ടോബര്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള 9 മാസക്കാലയളവിലാണ് സുഹൈറും കൂട്ടാളികളും ചേര്‍ന്നു തട്ടിപ്പ് നടത്തിയത്. സുഹൈറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മുക്കുപണ്ടങ്ങള്‍, ചെമ്പില്‍ സ്വര്‍ണം പൂശാന്‍ ഉപയോഗിക്കുന്ന സാമഗ്രികള്‍, ബാങ്കില്‍ പണയപ്പെടുത്തിയതിന്റെ രസീതുകള്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു . സുഹൈല്‍ മറ്റു ബാങ്കുകളിലും സമാന രീതിയിലുള്ള തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരികയാണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button